താന്‍ വീട്ടിലില്ലാത്തപ്പോള്‍ ഭാര്യ ആണ്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്നു; മദ്യപാനവും പതിവ്; ഭാര്യ നാല് കാമുകന്‍മാര്‍ക്കൊപ്പം തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നു; ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് പരാതി നല്‍കി ഭര്‍ത്താവ്

ഭാര്യ നാല് കാമുകന്‍മാര്‍ക്കൊപ്പം തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നു

Update: 2025-04-20 06:56 GMT

ലക്നൗ: ഭാര്യയെ പേടിച്ചു പോലീസ് സഹായം തേടി യുവാവ്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേര്‍ന്ന് തന്നെ കൊല്ലാന്‍ പദ്ധതിയിടുന്നു എന്നാണ് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ഗൗരവ് ശര്‍മ്മ എന്നയാളാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഭാര്യയായ റിതാന്‍ഷി ശര്‍മ്മയ്‌ക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാന്‍ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. 2012ലാണ് ഗൗരവ് റിതാന്‍ഷിയെ വിവാഹം കഴിച്ചത്. ആദ്യമെല്ലാം സന്തോഷകരമായായി ജീവിച്ചിരുന്നുവെങ്കിലും പിന്നീട് ഭാര്യയുടെ സ്വഭാവം ആകെ മാറിയെന്ന് ഗൗരവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരിടയ്ക്ക് ഭാര്യയുടെ ഈ സ്വഭാവം സഹിക്കവയ്യാതെ ആയപ്പോള്‍, എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് ഇയാള്‍ ഭാര്യയുമായി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. എന്നാല്‍ ശേഷവും മാറ്റമുണ്ടായില്ലെന്ന് ഗൗരവ് പറയുന്നു.

തന്റെ ഭാര്യ താന്‍ വീട്ടിലില്ലാത്തപ്പോള്‍ ആണ്‍ സുഹൃത്തുക്കളെ കൊണ്ടുവരുന്നുവെന്നും, അവരുമായി മദ്യപിക്കുന്നുവെന്നും ഗൗരവ് പരാതിയില്‍ പറയുന്നുണ്ട്. ഇടയ്ക്ക് ദിവസങ്ങളോളം ഭാര്യയെ കാണാതാകുമെന്നും ഗൗരവ് ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ഗൗരവ് തന്റെ ബന്ധുവായ ഒരു 12 വയസുകാരനെ, തന്റെയൊപ്പം താമസിക്കാന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി. അപ്പോഴും ഭാര്യ ഇത്തരത്തില്‍ മോശമായ രീതിയില്‍ പെരുമാറുന്നതായും ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നതായും ഗൗരവ് അറിഞ്ഞു.

ശേഷം ഭാര്യയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പുരുഷന്മാരുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് ഗൗരവിന്റെ പരാതി. ഇവരുടെ ചാറ്റുകളുടെയും മറ്റും സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ ശേഖരിച്ചിട്ടുണ്ടെന്നും ഗൗരവ് പറയുന്നു. ഭാര്യയുടെ കൈവശം രണ്ട് പിസ്റ്റലുകള്‍ ഉണ്ടെന്നും ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് തന്നെ കൊലപ്പെടുത്തിയ ശേഷം, ട്രാവല്‍ ഇന്‍ഷുറന്‍സായ 40 ലക്ഷം രൂപ കൈക്കലാക്കുകയാണ് ഉദ്ദേശമെന്നും ഗൗരവ് പരാതിയില്‍ പറയുന്നു.

Tags:    

Similar News