അടങ്ങാതെ കാട്ടാനക്കലി; തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു; സംഭവം പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ വനമേഖലയില്‍; ആക്രമണം, വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോള്‍; ആദ്യം ആക്രമിച്ചത് ഒപ്പമുണ്ടായിരുന്ന മരുമകനെ

തൃശൂര്‍ താമരവെള്ളച്ചാലില്‍ ആദിവാസിയായ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു

Update: 2025-02-19 06:03 GMT

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. പാണഞ്ചേരി 14-ാം വാര്‍ഡിലെ താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം വനമേഖലയില്‍ നിന്നും പുറത്തെത്തിച്ചിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകു.

പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാകരനും മകനും മരുമകനും ചേര്‍ന്നാണ് കാട്ടിലേക്ക് പോയത്. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്.

കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ഉള്‍വനത്തില്‍ കരടിപാറ തോണിക്കലില്‍ ഇന്ന് രാവിലെയാണ് സംഭവം. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം ആന ചവിട്ടി കൊലപ്പെടുത്തിയെന്നാണ് വിവരം. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെടുയായിരുന്നു.

വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയ ആദിവാസിയാണ് ആന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകനും മരുമകനുമൊപ്പമാണ് പ്രഭാകരന്‍ വനത്തിനുള്ളിലേക്ക് പുന്നക്കായ ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളില്‍ വച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രഭാകരന്റെ മരുമകനെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാല്‍ ഇയാള്‍ ഒഴിഞ്ഞുമാറി. തുടര്‍ന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.

Tags:    

Similar News