ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി; തല കാര്‍ഡ്‌ബോര്‍ഡിലും ശരീരഭാഗങ്ങള്‍ ബാഗിലുമാക്കി പറമ്പില്‍ എറഞ്ഞു; സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു; പ്രതിയെ കുടുക്കിയത് ഓട്ടോ ഡ്രൈവര്‍

Update: 2025-02-01 08:55 GMT

വയനാട്: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് തല പെട്ടിയിലാക്കിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വയനാട്ടിലാണ് സംഭവം. യുപി സ്വശേി മുഹമ്മദ് ആരിഫാണ് കുറ്റം സമ്മതിച്ചത്. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയത്തില്‍ മുഖീബിനെയാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പ്രതിയുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മുഖീബിനെ താമസിച്ച മുറിയില്‍ വച്ച് തന്നെ ആരിഫ് കൊലപ്പെടുത്തുകയായിരുന്നു. ശരീരം രണ്ട് കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ വിളിച്ചാണ് പ്രതി ശരീരഭാഗങ്ങള്‍ കൊണ്ടുപോയത്. സ്യൂട്‌കേസിലും കാര്‍ഡ് ബോര്‍ഡിലുമായിട്ടാണ് മൃതദേഹം മുറച്ച് കൊണ്ടുപോയത്. ഒരാളെ കൊലപ്പെടുത്തിയെന്നും മൃതദേഹമാണ് എറിഞ്ഞതെന്നും പ്രതി തന്നെ ഓട്ടോക്കാരനോട് പറയുകയായിരുന്നു. ഇയാളാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് മുഹമ്മദ് ആരിഫിനെ മുറിയില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഭാര്യയുമായി മുഖീബിനുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കേരളത്തില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് നാളെ തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയത്. പ്രതി താമസിച്ചിരുന്ന തൊട്ടടുത്ത മുറികളില്‍ താമസിച്ചിരുന്നവരെയെല്ലാം സംഭവം ഞെട്ടിച്ചു. അടുത്ത താമസക്കാരായിട്ടും ആരും കൊലപാതകം അറിഞ്ഞിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.

അടുത്തകാലം വരെ ആരിഫ് താമസിച്ചിരുന്ന മുറിക്ക് തൊട്ടടുത്ത് തന്നെയാണ് മുഖീബ് താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് താന്‍ താമസിക്കുന്ന മുറിയില്‍ മുഖീബിനെ കണ്ടതോടെ പ്രകോപിതനായ പ്രതി മുഖീബിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത വെള്ളമുണ്ട പോലീസ് ആരിഫിനെയും ഭാര്യയേയും ചോദ്യം ചെയ്യുകയാണ്.

Tags:    

Similar News