'എന്നെ വിവാഹം കഴിക്കാമോ?; എനിക്ക് നിന്റെ കൂടെ ജീവിക്കണം..!'; കാമുകിയുടെ പറച്ചിൽ കേട്ട് കാമുകന്റെ ക്ഷമകെട്ടു; ഒടുവിൽ അറ്റകൈ പ്രയോഗം; സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി അരുംകൊല; പ്രതിയുടെ തനിനിറം കണ്ട് പോലീസിന് ഞെട്ടൽ!
വിശാഖപട്ടണം: എന്നെ വിവാഹം കഴിക്കാമോ?. എനിക്ക് നിന്റെ കൂടെ ജീവിക്കണമെന്ന കാമുകിയുടെ പറച്ചിൽ കേട്ട കാമുകൻ പ്ലാൻ ചെയ്തത് അരുംകൊല. ആന്ധ്രാപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. അനന്തപുര്‍ ടൗണിലെ രാമകൃഷ്ണ കോളനിയില്‍ താമസിക്കുന്ന തന്മയിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ തന്മയിയും വിവാഹിതനായ നരേഷും തമ്മില്‍ ഒരുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മൂന്നുമാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. എന്നാല്‍, ഇതിനുപിന്നാലെ തന്നെ വിവാഹം കഴിക്കാന്‍ തന്മയി നരേഷിനെ നിര്‍ബന്ധിച്ചു. വിവാഹിതനായ നരേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറയുന്നു.
ജൂണ്‍ മൂന്നാം തീയതി ഇരുവരും പതിവായി സന്ദര്‍ശിക്കുന്ന സ്ഥലത്തേക്ക് പെണ്‍കുട്ടിയെ നരേഷ് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് ഇവിടെവെച്ച് കല്ല് കൊണ്ട് തലയ്ക്കടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതി കടന്നുകളഞ്ഞു. പക്ഷെ, മൂന്നാം തീയതി വൈകീട്ട് പെണ്‍കുട്ടി കോളേജില്‍നിന്ന് തിരിച്ചെത്താതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. അതിനിടെ, കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും അനന്ത്പുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ജഗദീഷ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.