സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്‍ പാലക്കാട്ടെത്തി; റെയില്‍വേ സ്റ്റേഷനിലെത്തിയ കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പുനെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്‍ പാലക്കാട്ടെത്തി

Update: 2025-03-28 09:09 GMT

കോഴിക്കോട്: കോഴിക്കോട് വേദവ്യാസ സൈനിക സ്‌കൂളില്‍ നിന്നും കാണാതായ പതിമൂന്നുകാരന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ബീഹാര്‍ സ്വദേശിയായ 13 കാരന്‍ സന്‍സ്‌കാര്‍ കുമാറിന്റെ പാലക്കാട് സ്റ്റേഷന്‍ നാലാം നമ്പര്‍ പ്ലാറ്റ് ഫോമിലെയും വിശ്രമ കേന്ദ്രത്തിലെയും ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. കുട്ടിയെ അഞ്ച് ദിവസമായിട്ടും കണ്ടെത്താനായില്ല. പതിമൂന്നുകാരന്‍ കേരളം വിട്ടു എന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പുനെ, ജാര്‍ഖണ്ട് എന്നിവിടങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

അതിസാഹസികമായാണ് ബീഹാര്‍ സ്വദേശിയായ13 കാരന്‍ സന്‍സ്‌കാര്‍ കുമാര്‍ ചാടിപ്പോയത്. 24ാം തീയതി രാവിലെ 11.15-നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുലര്‍ച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ് കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നാണ് വിവരം.

മൊബൈല്‍ ഫോണ്‍ കയ്യില്‍ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്‌കൂളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി അതിസാഹസികമായിട്ടാണ് താഴേക്ക് ചാടിയത്. സ്‌കൂളില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. കുട്ടിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഇല്ലെന്നും രണ്ടായിരത്തോളം രൂപ കൈവശം ഉണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ബീഹാറിലെ രക്ഷിതാക്കള്‍ക്കും കുട്ടിയെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോസ്റ്റലിന്റെ ഒന്നാം നിലയില്‍ നിന്നും കേബിളില്‍ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് നടന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി പിന്നീട് പാലക്കാട്ടേക്ക് പോയെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ധന്‍ബാദ്, പൂനെ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags:    

Similar News