സുകാന്തിന് ഐബി ഉദ്യോഗസ്ഥ പലപ്പോഴായി കൈമാറിയത് മൂന്ന് ലക്ഷം രൂപ; പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചു; കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നുവെന്ന് പൊലീസ്

സുകാന്തിന് ഐബി ഉദ്യോഗസ്ഥ പലപ്പോഴായി കൈമാറിയത് മൂന്ന് ലക്ഷം രൂപ

Update: 2025-04-07 13:01 GMT

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ പ്രതി സുകാന്തിനെ പിടികൂടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂവെന്ന് തിരുവനന്തപുരം ഡിസിപി നകുല്‍ രാജേന്ദ്ര ദേശ്മുഖ്. സുകാന്തിനെ പിടിക്കാനുള്ള എല്ലാ ശ്രമവും നടക്കുന്നുണ്ട്. പെട്ടെന്നുള്ള പ്രകോപനമാണ് ഉദ്യോഗസ്ഥയുടെ ആത്മഹത്യക്ക് കാരണം. പ്രതി മാനസികമായും ശരീരികമായും പീഡിപ്പിച്ചതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിസിപി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും രണ്ട് ടീമായി അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്ന് ലക്ഷം രൂപയോളം സുകാന്തിന് കൈമാറിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ച മാനസിക ശാരീരിക പീഡിനത്തിന്റെ ചില തെളിവുകളും ലഭിച്ചു. ആ വിവരങ്ങളും പരിശോധിക്കുകയാണ്, വിഷയത്തില്‍ രണ്ട് ടീമായി അന്വേഷണം നടക്കുകയാണെന്നും ഡിസിപി പറഞ്ഞു. സുകാന്തിന്റെ മൊബൈലും ലാപ്‌ടോപ്പും പരിശോധിക്കണം. മരിച്ച ഉദ്യോഗസ്ഥയുടെ ഫോണ്‍ തകര്‍ന്ന നിലയിലാണ് ലഭിച്ചത്. മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായുള്ള ആരോപണത്തില്‍ ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്. ആ തെളിവുകള്‍ പരിശോധിക്കുകയാണെന്നും ഡിസിപി അറിയിച്ചു.

താമസിക്കുന്ന സ്ഥലത്ത് നിന്നാണ് സുകാന്തിന്റെ മൊബൈലും ലാപ്‌ടോപ്പും കണ്ടെത്തിയത്. രാജ്യം വിട്ട് പോകാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. സുകാന്തിന്റെ മാതാപിതാക്കളും ഒളിവിലാണ്. കേരളത്തിന് പുറത്തും അന്വേഷണം നടക്കുന്നു. ഐബിയില്‍ നിന്ന് സുകാന്തിന് സഹായം ലഭിക്കുന്നതിന് തെളിവില്ല. സുകാന്തിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ തകര്‍ന്ന നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്.അതുകൊണ്ട് അതില്‍ നിന്നുള്ള വിവരങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. ആത്മഹത്യ ദിവസം പലതവണ ഉദ്യോഗസ്ഥയെ പ്രതി സുകാന്ത് ഫോണില്‍ വിളിച്ചിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. സുകാന്ത് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാളുടെ മൊബൈലും ഐപാടും ലഭിച്ചിട്ടുണ്ട്, ഇവ കൂടി പരിശോധനയ്ക്ക് വിധേയമാക്കണം.

സുകാന്തും മാതാപിതാക്കളും ഇപ്പോഴും ഒളിവില്‍ തന്നെയാണുള്ളത്. ഇവര്‍ രാജ്യം വിട്ട് പോകാതിരിക്കാന്‍ ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തും ഇവര്‍ക്കായി അന്വേഷണം നടത്തുകയാണ് ഡിസിപി വ്യക്തമാക്കി. പ്രതിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളുവെന്നും, കേസന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും ഡിസിപി പറഞ്ഞു.

Tags:    

Similar News