'പച്ചക്കറികൾ ഉപയോഗിച്ച് പാചകം ചെയ്താല്‍ മണം വരത്തെയില്ല..ആഹാ..!'; അച്ഛനെ കാണാനില്ലെന്ന പരാതി; അന്വേഷണത്തിൽ പോലീസിന് വിറയൽ; അയൽക്കാരനെ കൊന്ന് കറിവച്ച് ഫ്രഞ്ച് ഷെഫും പങ്കാളിയും; വിചിത്ര രീതി പഠിച്ചത് ഈ രാജ്യത്ത് നിന്ന്; ഞെട്ടൽ മാറാതെ നാട്ടുകാർ!
പാരീസ്: ക്രൂര കൊലപതകത്തിന്റെ ഞെട്ടലിലാണ് ഒരു ഗ്രാമത്തിലെ നാട്ടുകാർ. തന്റെ അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ആണ് ഒരാൾ സ്റ്റേഷനിൽ എത്തുന്നത്. ഒടുവിൽ നടന്ന അന്വേഷണത്തിൽ പൊലീസിന് വിറയൽ. അയൽക്കാരനെ കൊന്ന് കറിവച്ചിരിക്കുകയാണ് ഫ്രഞ്ച് ഷെഫും അവരുടെ പങ്കാളിയും. റസ്റ്റോറന്‍റ് ഉടമയും മുന്‍ കശാപ്പുകാരനും 69 കാരനാനുമായ ഫിലിപ്പ് ഷ്നൈഡറും പങ്കാളിയും 45 -കാരിയുമായ നതാലി കാബൂബാസിയും ചേർന്ന് 60 വയസ്സുള്ള ജോർജ്ജ് മെയ്ക്ലറെ കൊലപ്പെടുത്തിയെന്ന് കേസ്. ഫ്രാന്‍സിലെ വനഗ്രാമമായ ബ്രാസ്കില്‍ നിന്നും 2023 -ലാണ് ജോർജ്ജ് മെയ്ക്ലറെ കാണാതാകുന്നത്. പിന്നാലെ നടന്ന അന്വേഷണമാണ് ഒടുവില്‍ അയല്‍വാസികളുടെ അറസ്റ്റില്‍ അവസാനിച്ചതെന്ന് പോലീസ് പറയുന്നു.
മെയ്‌ക്‌ലറുടെ വീട്ടിൽ താനും കാബൂബാസിയും ചേര്‍ന്ന് ഒരു മോഷണം ആസൂത്രണം ചെയ്തതായി ഷ്നൈഡർ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തുന്നതിനിടെ ജോർജ്ജിന്‍റെ വായ് മൂടിക്കെട്ടിയ ശേഷം കെട്ടിയിട്ടു. മോഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മരിച്ച് കിടക്കുന്ന ജോർജ്ജിനെയാണ് കണ്ടത്. പിന്നാലെ മൃതദേഹം മറയ്ക്കുന്നതിന്‍റെ ഭാഗമായി പലതായി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി. ചില ഭാഗങ്ങൾ കത്തിച്ച് കളഞ്ഞു. മറ്റ് ചില ഭാഗങ്ങൾ പല ഇടത്തായി വിതറിയെന്നും ഫിലിപ്പ് ഷ്നൈഡർ കുറ്റസമ്മതം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഭീകരമായ കാര്യമാണ്', കൃത്യത്തിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തും മുമ്പ് ഫിലിപ്പ് ഷ്നൈഡർ പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്. ചില ശരീര ഭാഗങ്ങൾ താന്‍ പച്ചക്കറികളോടൊപ്പം ഇട്ട് തിളപ്പിച്ചെന്ന് ഫിലിപ്പ് ഷ്നൈഡർ വിചാരണ വേളയില്‍ കോടതിയില്‍ സമ്മതിച്ചു. ഈ രീതി നേപ്പാളില്‍ നിന്നും പഠിച്ചതാണെന്നും ശരീരഭാഗങ്ങൾ അഴുകുന്നതിന്‍റെ ഗന്ധം മറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അയാൾ വ്യക്തമാക്കി.
ഫിലിപ്പ് ഷ്നൈഡറിനെയും നതാലി കാബൂബാസിയെയും കൂടാതെ ഒരു 25 വയസുകാരനും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. ഇയാളാണ് ശരീരഭാഗങ്ങൾ മറവ് ചെയ്യാനും പാചകം ചെയ്യാനും ദമ്പതികളെ സഹായിച്ചത്. മൃതദേഹം എല്ലിൽ നിന്ന് വേര്‍പെടും വരെ പാചകം ചെയ്യാനും ആരെങ്കിലും ചോദിച്ച് വന്നാല്‍ അത് നായ്ക്കൾക്കുള്ള ഭക്ഷണമാണെന്ന് പറയണമെന്നും ഫിലിപ്പ് പറഞ്ഞിരുന്നതായി ഇയാൾ പോലീസിന് മൊഴി നല്‍കി.
അതേസമയം, ജോർജ്ജ് മെയ്ക്ലറെ മകൾ. അച്ഛനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് തുടങ്ങിയത്. താന്‍ ബ്രിട്ടാനിയിലേക്ക് പോകുന്നുവെന്ന സന്ദേശം അച്ഛനില്‍ നിന്നും ലഭിച്ചെന്നും എന്നാല്‍ അത് അച്ഛന്‍റെ ശൈലിയുള്ള ഒന്നായിരുന്നില്ലെന്നും മകൾ പോലീസിനോട് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ് പോലീസ് അന്വേഷണത്തിനിടെയാണ് ഷ്നൈഡറെയും കാബൂബാസിയെയും മൈക്ലറുടെ വാനുമായി കണ്ടെത്തിയത്. വാന്‍ തങ്ങൾക്ക് മൈക്ലർ വാടകയ്ക്ക് നല്‍കിയെന്നായിരുന്നു ദമ്പതികൾ പോലീസിനെ അറിയിച്ചിരുന്നത്. പക്ഷെ പരിശോധനയില്‍ വാനില്‍ രക്തക്കറയും ശരീരഭാഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തത്.