ഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; മാഹി ബൈപ്പാസ് ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി; ടോള്‍ നല്‍കിയില്ലെങ്കില്‍ കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി

Update: 2025-06-10 09:41 GMT

മാഹി: തലശേരി-മാഹി ബൈപ്പാസിലെ മുഴപ്പിലങ്ങാട് ടോള്‍ പ്ലാസയില്‍ യാത്രക്കാരും ടോള്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പര്‍വൈസര്‍ക്കുമെതിരെ ചൊക്ലി സ്വദേശികള്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. ഞായാറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

സെക്യൂരിറ്റി ജീവനക്കാരനും സൂപ്പര്‍വൈസറും മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ചൊക്ലി സ്വദേശികള്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്. ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ സംഘത്തിനോടാണ് ടോള്‍ പ്ലാസ ജീവനക്കാര്‍ മോശമായി പെരുമാറിയത്.

അരമണിക്കൂറിലധികം ടോള്‍ ഗേറ്റിന് മുന്നില്‍ ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് അത് ചോദ്യം ചെയ്തതിന്റെ പേരില്‍ ടോള്‍ ജീവനക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. ജീവനക്കാര്‍ കാറിന്റെ ചില്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യാത്രക്കാര്‍ ആരോപിച്ചു. എന്നാല്‍ ടോള്‍ അടയ്ക്കാതെ പോകാന്‍ ശ്രമിച്ചത് തടഞ്ഞപ്പോള്‍ യാത്രക്കാര്‍ മര്‍ദ്ദിച്ചുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരില്‍ ഒരാള്‍ ടോള്‍ ജീവനക്കാരനെ തള്ളിയിടുന്നതും തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ടുനിന്ന യാത്രാ സംഘം വാഹനത്തില്‍ നിന്ന് ഇറങ്ങി ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു.

Tags:    

Similar News