ജനിച്ചു വീഴുന്ന ശിശുവിനെ കണ്ടാൽ വെറുതെ വിടില്ല; ജീവന് വേണ്ടി പിടയുന്നത് കണ്ട് ആസ്വദിച്ചു..മാലാഖ കൊലയാളിയായ നിമിഷം; അർജന്റീനയിലെ ആ 'സീരിയൽ കില്ലർ' നേഴ്സിനെ കണ്ട് ആളുകൾ നടുങ്ങി; കൊന്നു തളളിയത് അഞ്ച് കുഞ്ഞുങ്ങളെ; എട്ട് കുരുന്നുകളെ കൊലപ്പെടുത്താനും ശ്രമം; പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി; ഒരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി!
ബ്യൂണസ് ഐറിസ്: കോടതി മുറിക്കുള്ളിൽ വിലങ്ങ് അണിഞ്ഞെത്തിയ യുവതിയെ ആളുകൾ നോക്കിയത് ഏറെ നടുക്കത്തോടെ. ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന നേഴ്സ് ആണ് ക്രൂര കൃത്യം ചെയ്തിരിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള ആ കൈകൾ ഉപയോഗിച്ച് ഇവർ കൊന്നുതള്ളിയത് അഞ്ച് നവജാത ശിശുക്കളെയാണ്. അർജന്റീനയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതി ജനിച്ചു വീഴുന്ന ശിശുവിനെ കണ്ടാൽ വെറുതെ വിടില്ല.
കുഞ്ഞുങ്ങളുടെ ശരീരത്തിൽ കൂടിയ അളവിൽ ഇൻസുലിൻ കുത്തിവച്ച് ആണ് ജീവനെടുക്കുന്നത്. ഇതുപോലെ ഇവർ കൊന്നുതള്ളിയത് അഞ്ച് കുഞ്ഞുങ്ങളെയാണ്. അതിൽ എട്ട് പേരെ കൊലപ്പെടുത്താനും ശ്രമിച്ചു.പോലീസ് അന്വേഷണത്തിൽ ഒടുവിൽ പിടിയിലായ നേഴ്സിന് കടുത്ത ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. നാടിനെ ഒന്നടങ്കം നടുക്കിയ 'സീരിയൽ കില്ലർ' ആയ നേഴ്സിനെ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
2022 മാർച്ച് മുതൽ ജൂൺ വരെ ബ്രെൻഡ സിസിലിയ അഗ്യൂറോ എന്ന യുവതി നവജാതശിശുക്കളിൽ പൊട്ടാസ്യവും ഇൻസുലിനും കുത്തിവച്ചു. അതിനായി ഇവർ ആരും കാണാതെ അടിയന്തര മെഡിക്കൽ കാർട്ടുകളിൽ നിന്ന് ഡോസുകൾ എടുത്തതായും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
കേസിൽ 35 വർഷം തടവ് അനുഭവിക്കുന്നതുവരെ അഗ്യൂറോയ്ക്ക് പരോളിന് അർഹതയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും ജഡ്ജി പറഞ്ഞു. സ്ഥലത്തെ ഒരു പ്രസവ ആശുപത്രിയിലാണ് സംഭവം നടന്നത്. ഏറെ ആരോഗ്യത്തോടെ ജനിച്ച കുഞ്ഞുങ്ങളാണ് ദുരൂഹ സാഹചര്യങ്ങളിൽ മരിച്ചത്. ഇതോടെ പോലീസ് അന്വേഷണം തുടങ്ങി.ഏറ്റവും ഒടുവിലാണ് അന്വേഷണം ആ ആശുപത്രിയിലെ തന്നെ നേഴ്സിലേക്ക് എത്തിയത്. തുടർന്ന് പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
അതേസമയം, മറ്റൊരു സമാന സംഭവം ബ്രിട്ടനിലും നടന്നിരുന്നു. കൗണ്ടസ് ഓഫ് ചെസ്റ്റര്‍ എന്ന ആശുപത്രിയില്‍ നടന്ന ഏഴുകുഞ്ഞുങ്ങളുടെ ദുരൂഹമരണങ്ങൾ നഴ്‌സ് നടത്തിയതെന്ന് കോടതിയിൽ തെളിയുകയായിരുന്നു. ഏഴ് കുട്ടികളെ കൊലപ്പെടുത്തുകയും ആറുകുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നഴ്‌സായ ലൂസി ലെറ്റ്ബി കുറ്റക്കാരിയാണെന്നും കോടതി വിധിച്ചു.
2015 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് 13 കുട്ടികള്‍ക്ക് നേരേ ലൂസിയുടെ ക്രൂരത അരങ്ങേറിയത്. ഇതില്‍ ഏഴുകുഞ്ഞുങ്ങള്‍ മരിച്ചു. ആറുപേര്‍ കഷ്ടിച്ച് മരണത്തില്‍നിന്ന് രക്ഷപ്പെട്ടു. മാസങ്ങള്‍ക്കിടെ പിഞ്ചുകുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നുതള്ളിയിട്ടും ഒന്നും അറിയാത്തപോലെ എല്ലാം സ്വാഭാവികമരണങ്ങളായി ചിത്രീകരിക്കാനായിരുന്നു പ്രതിയായ ലൂസിയുടെ ശ്രമം. കുഞ്ഞുങ്ങളുടെ ആരോഗ്യനില വഷളാകുന്നത് സഹപ്രവര്‍ത്തകരെ ആദ്യം അറിയിക്കുന്നതും അവര്‍ക്ക് മുന്നില്‍ ദുഃഖം അഭിനയിക്കുന്നതും ലൂസിയുടെ രീതിയായിരുന്നു. രണ്ടുതവണ ലൂസിയെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റമൊന്നും ചുമത്തിയിരുന്നില്ല. ഒടുവില്‍, ഇന്ത്യന്‍ വംശജനായ ഡോ. രവി ജയറാം അടക്കമുള്ളവരുടെ ഇടപെടലുകളും ഇതേത്തുടര്‍ന്നുണ്ടായ അന്വേഷണവുമാണ് കൊടുംക്രൂരതയുടെ ചുരുളഴിച്ചത്.
ലൂസിയുടെ ക്രൂരതയ്ക്കിരയായവരില്‍ ഒരുദിവസംപ്രായമുള്ള കുഞ്ഞുടക്കം ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഒരുപ്രസവത്തില്‍ ജനിച്ച രണ്ടുപേരായിരുന്നു പ്രതിയുടെ അവസാനത്തെ ഇരകള്‍. ഇബിസയില്‍ അവധിക്കാലം ചെലവഴിച്ച് ഡ്യൂട്ടിക്ക് തിരികെകയറിയതിന് പിന്നാലെ 2016 ജൂണിലായിരുന്നു ഈ സംഭവം. ഒരുദിവസത്തെ ഇടവേളയില്‍ സഹോദരങ്ങളായ രണ്ടുകുഞ്ഞുങ്ങളെയും ലൂസി അതിക്രൂരമായി കൊലപ്പെടുത്തി.
കുഞ്ഞുങ്ങളുടെ തുടര്‍മരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടുതവണ ലൂസിയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഒടുവില്‍ 2020-ല്‍ ലൂസി വീണ്ടും അറസ്റ്റിലാവുകയും പ്രതിക്കെതിരേ കുറ്റംചുമത്തുകയും ചെയ്തു. അന്വേഷണഘട്ടത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയിലെ രേഖകളും ഞെട്ടിക്കുന്ന ചില കുറിപ്പുകളുമാണ് പോലീസ് സംഘം കണ്ടെടുത്തത്.