പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ചു; പിന്നാലെ പ്രതിശ്രുത വധുവിനൊപ്പം പിതാവ് ഒളിച്ചോടി; പരാതിയുമായി ഭാര്യ രംഗത്ത്; മുത്തശ്ശനും മുത്തശ്ശിക്കും ഈ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് മകന്റെ പ്രതികരണം

15കാരനായ മകന്റെ പ്രതിശ്രുത വധുവുമായി പിതാവ് ഒളിച്ചോടി

Update: 2025-06-20 10:45 GMT

റാംപൂര്‍: ഉത്തര്‍പ്രദേശിലെ റാംപൂരില്‍ മകന്റെ പ്രതിശ്രുത വധുവുമായി ഒളിച്ചോടി വിവാഹം കഴിച്ച് പിതാവ്. പ്രായപൂര്‍ത്തിയാകാത്ത മകന് വിവാഹം ആലോചിച്ച യുവതിയോടൊപ്പമാണ് പിതാവ് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇയാള്‍ രണ്ട് ലക്ഷം രൂപയും വീട്ടില്‍ നിന്നും മോഷ്ടിച്ചതായി ഭാര്യ പരാതിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകനെ ഇയാള്‍ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചെന്നും മകന് പറഞ്ഞുറപ്പിച്ച യുവതിയുമായി ഒളിച്ചോടിയെന്നുമാണ് പരാതി. ഷക്കീല്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. എതിര്‍ത്തപ്പോള്‍ തന്നെയും കുടുംബത്തെയും മര്‍ദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിച്ചു. ദമ്പതികള്‍ക്ക് ആറ് മക്കളുണ്ട്.

ദിവസം മുഴുവന്‍ ഇരുവരും വീഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നു. ആദ്യം ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ ഞാനും എന്റെ മകനും അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിച്ചുവെന്നും ഷബാന മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടര്‍ന്ന് 15 വയസ്സുള്ള മകന്‍ ആ സ്ത്രീയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്ന് അവര്‍ പറഞ്ഞു.

മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവര്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും മകന്‍ ആരോപിച്ചു. ഷക്കീല്‍ രണ്ട് ലക്ഷം രൂപയും ഏകദേശം 17 ഗ്രാം സ്വര്‍ണ്ണവുമായി വീട് വിട്ട് യുവതിയെ വിവാഹം കഴിച്ചുവെന്ന് അയാള്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... ഷക്കീലിന്റെ 14 വയസുകാരന്‍ മകനെ യുവതിക്ക് കല്യാണം ആലോചിക്കുന്നതോടെയാണ് കാര്യങ്ങള്‍ക്ക് തുടക്കം. കല്യാണത്തെ ഇയാളുടെ ഭാര്യയും മകനും അടക്കമുള്ള കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വഴക്കുണ്ടാക്കുകയും ഇയാള്‍ ഭാര്യയേയും മകനെയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഫോണില്‍ മകന്റെ പ്രതിശ്രുത വധുവുമായി സംഭാഷണം ആരംഭിച്ചു.

ഇയാള്‍ ദിവസം മുഴുവന്‍ പെണ്‍കുട്ടിയോട് സംസാരിക്കാറുണ്ടായിരുന്നുവെന്നും വിഡിയോ കോള്‍ ചെയ്യാറുണ്ടായിരുന്നെന്നും രണ്ടുതവണ ഇയാളെ പെണ്‍കുട്ടിയോടൊപ്പം പിടികൂടിയിരുന്നെന്നുമാണ് പരാതിയില്‍ പറയുന്നത്. ഏപ്രിലില്‍ ഉത്തര്‍പ്രദേശിലെ ഒരു സ്ത്രീ തന്റെ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു.

Tags:    

Similar News