ചട്ടുകം പഴുപ്പിച്ച് ഉള്ളം കൈ പൊള്ളിച്ചു; കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു;സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു: അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്

ഏഴുവയസുകാരനെ അതിക്രൂരമായി ഉപദ്രവിച്ച് പിതാവ്

Update: 2025-12-12 00:24 GMT

ബെംഗളൂരു: കര്‍ണാടകയില്‍ അമ്മയെ കാണണമെന്ന് പറഞ്ഞ ഏഴ് വയസുകാരന് നേരെ പിതാവിന്റെ കൊടും ക്രൂരത. കുട്ടിയുടെ ഉള്ളം കൈ ചട്ടുകം പഴുപ്പിച്ച് വെച്ച് പൊള്ളിക്കുകയും കണ്ണില്‍ കുരുമുളകുപൊടി വിതറുകയും ചെയ്തു. സ്‌കൂളില്‍ വിടാതെ കുട്ടിയെ ദിവസം മുഴുവന്‍ ശുചിമുറിയില്‍ പൂട്ടയിടുകും ചെയ്തു. ഉത്തര കന്നഡ ജില്ലയിലെ കുംട സ്വദേശി വിജയ നായിക് ആണ് സ്വന്തം കുരുന്നിനെ നിഷ്ഠൂരമായി ഉപദ്രവിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഭാര്യയുമായുള്ള വിവാഹമോചനത്തിന് ശേഷം ഇയാളുടെ രണ്ടു മക്കളും ഇയാള്‍ക്കൊപ്പമാണ് കഴിയുന്നത്. കുട്ടികളുടെ രണ്ടുപേരുടേയും കസ്റ്റഡി കോടതി ഇയാള്‍ക്ക് നല്‍കുക ആയിരുന്നു. തനിക്കൊപ്പം കഴിയുന്ന രണ്ട് കുട്ടികളില്‍ ഏഴു വയസുകാരനെയാണ് വിജയ നായിക് അതിക്രൂരമായി ഉപദ്രവിച്ചത്. ചട്ടുകം പഴുപ്പിച്ച് കയ്യില്‍ വച്ച് പൊള്ളിച്ചു. കുഞ്ഞ് കണ്ണുകളില്‍ കുരുമുളക് പൊടി തേച്ചു. സ്‌കൂളില്‍ അയക്കാതെ ശുചിമുറിക്കകത്ത് പൂട്ടിയിട്ടു. കുട്ടിയെ കണ്ടെത്തുമ്പോള്‍ കുട്ടി തീരെ അവശ നിലയിലായിരുന്നു.

കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയെ വിളിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. വര്‍ഷങ്ങളായി ഭാര്യയുമായി പിരിഞ്ഞു ജീവിക്കുന്ന വിജയ് നായിക്കിന് കോടതിയാണ് കുട്ടികളുടെ സംരക്ഷണ ചുമതല കൈമാറിയിരുന്നത്. ഇതിനിടെ ഏതാനും ദിവസം മുന്‍പ് മറ്റൊരു സ്ത്രീയെ ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതോടെ സ്വന്തം അമ്മയെ കാണണമെന്ന് വാശിപിടിച്ച കുട്ടിയെയാണ് ഇയാള്‍ അതിക്രൂരമായി ഉപദ്രവിച്ചത്. കുട്ടിയെ സ്‌കൂളില്‍ വിടാത്തതിന്റെ കാരണം തേടിയ അധ്യാപകരോട് സുഖമില്ലെന്ന് കള്ളവും പറഞ്ഞു.

സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ അമ്മയെ ബന്ധപ്പെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പോലിസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയാണ്. കണ്‍പോളകള്‍ വീങ്ങിയ നിലയിലാണ്. അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Tags:    

Similar News