ഓപ്പറേഷന്‍ ഡി ഹണ്ട്; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി പോലീസ്; ഒറ്റ ദിവസം പരിശോധിച്ചത് 1800 പേരെ; മാരക ലഹരിമരുന്നടക്കം പിടിച്ചെടുത്തു; 78 കേസുകളില്‍ 83 പേരെ അറസ്റ്റ് ചെയ്തു

Update: 2025-06-28 00:06 GMT

തിരുവനന്തപുരം: ലഹരി വില്‍പ്പനയും ഉപയോഗവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി, 'ഓപ്പറേഷന്‍ ഡി ഹണ്ട്' എന്ന കോഡ് നാമത്തിലുള്ള പ്രത്യേക ഡ്രൈവ് സംസ്ഥാനവ്യാപകമായി നടന്നു. ജൂണ്‍ 26-ന് നടത്തിയ ഈ ഓപ്പറേഷനില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ടതായി സംശയമുള്ള 1800 പേരെ പൊലീസ് പരിശോധിച്ചു. പരിശോധനയ്ക്കിടെ 78 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും 83 പേരെ അറസ്റ്റു ചെയ്തതായും പൊലീസ് അറിയിച്ചു. പരിശോധനയില്‍ നിന്നും പിടിച്ചെടുത്തത് എം.ഡി.എം.എ, കഞ്ചാവ്, കഞ്ചാവ് ബീഡി എന്നിവയായിരുന്നു. എം.ഡി.എം.എ - 0.001522 കിലോഗ്രാം, കഞ്ചാവ് - 1.1571 കിലോഗ്രാം, കഞ്ചാവ് ബീഡി - 53 എണ്ണം.

സംസ്ഥാന വ്യാപകമായി മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലുകളും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലുകളും റേഞ്ച് തലത്തിലും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം അടിസ്ഥാനമാക്കിയാണ് ഇതിലേക്കുള്ള നടപടികള്‍. രഹസ്യവിവരങ്ങള്‍ കൈമാറുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍ 9497927797-ലാണ് ബന്ധപ്പെടേണ്ടത്.

വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ രഹസ്യമായിരിക്കും എന്ന് പൊലീസ് ഉറപ്പുനല്‍കുന്നു. സംസ്ഥാനത്തെ ലഹരിക്കടത്തും ഉപഭോഗവും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്.

Tags:    

Similar News