പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു; ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചു; വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നു; പേടി കാരണം ഉറങ്ങിയില്ലെന്ന് ഭാര്യാമാതാവ്; മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളും കാണാനില്ല; സാമ്പത്തിക തര്‍ക്കമെന്ന വിനോദിന്റെ കഥയില്‍ സംശയവുമായി പോലീസ്
പ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസിലെ കൊലപാതകത്തിന് പ്രേരണയായ സംഭവത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. സാമ്പത്തിക തര്‍ക്കമാണെന്നാണ് വിനോദ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍, ഇക്കാര്യം പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല. കൂടുതല്‍ അന്വേഷണം വേണ്ടി വരുമെന്നാണ് പോലീസിന്റെ നിഗമനം.
പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടില്‍ സൂക്ഷിച്ചത്. ദുര്‍ഗന്ധം വന്നതോടെയാണ് വിനോദിന്റെ മകള്‍ കട്ടിലിനടിയില്‍ പരിശോധിച്ചത്. അപ്പോള്‍ കൈ കണ്ടതോടെയാണ് അരുംകൊലയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ദുര്‍ഗന്ധം പരക്കാതിരിക്കാന്‍ വിനോദ് ചന്ദനത്തിരി കത്തിച്ചുവെക്കുകയാണ് ചെയ്തത്.
ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്. ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്റെ ഭാര്യാ മാതാവ് മൊഴി നല്‍കി. വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നുവെന്നും ഭാര്യാ മാതാവ് പൊലീസിനോട് പറഞ്ഞു. അതേസമയം മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഈ ആഭരണങ്ങള്‍ എന്തു ചെയ്തു എന്ന് പ്രതി ഇനിയും കൃത്യമായി പറഞ്ഞിട്ടില്ല. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും പോലീസിനെ വഴി തെറ്റിച്ചുകൊണ്ടുള്ള മൊഴിയാണ് വിനോദ് നല്‍കുന്നത്.
12നാണ് പ്രിയംവദയെ കൊലപ്പെടുത്തിയത്. അതിന് ശേഷം മൃതദേഹം പ്രതിയായ വിനോദ് സ്വന്തം വീട്ടിലെ കട്ടിലിനടിയില്‍ ഒളിപ്പിച്ചു. വിനോദിന്റെ ഭാര്യാ മാതാവിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചയത്. കഴിഞ്ഞ ദിവസം തന്നെ മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ദുര്‍ഗന്ധം കണ്ടെത്താനുള്ള സരസ്വതിയുടേയും വിനോദിന്റെ മകളുടേയും അന്വേഷണം കട്ടിലിന് അടിയിലേക്ക് എത്തിയത്.
കൈയ്യുടെ ഭാഗം മകള്‍ കണ്ടു. ഇതോടെ സരസ്വതി ഭയന്നു. ആരേയും ഒന്നും അറിയിച്ചില്ല. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം. അതിനിടെ വിനോദ് മൃതദേഹം മറവു ചെയ്യാന്‍ സഹോദരനേയും നെയ്യാറ്റിന്‍കരയില്‍ നിന്നും വിളിച്ചു വരുത്തി. പുലര്‍ച്ചെയാണ് ആരും അറിയാതെ മൃതദേഹം കുഴിച്ചിട്ടത്. സരസ്വതിയുടെ സംശയം വിനോദ് അറിഞ്ഞതുമില്ല. പ്രിയംവദയെ കാണാനില്ലെന്ന് സരസ്വതിയും മനസ്സിലാക്കിയിരുന്നു. ഇതോടെ സരസ്വതിയും എല്ലാം മനസ്സില്‍ ഉറപ്പിച്ചു.
ഞായറാഴ്ച രാവിലെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോയ സരസ്വതി അച്ചനോട് സംഭവം പറഞ്ഞു. അച്ചനാണ് പോലീസിനെ വിവരം അറിയിച്ചത്. സരസ്വതിയുടെ മകളുടെ ഭര്‍ത്താവാണ് വിനോദ്. പ്രിയംവദയുടെ തൊട്ടടുത്ത വീടുകാരി. ഇതിന് അടുത്ത് മറ്റൊരു ചെറിയ സ്ഥലത്താണ് വിനോദ് താമസിക്കുന്നത്. മേസ്തിരി പണിക്കാരനാണ് വിനോദ്. സരസ്വതിയുടെ മകള്‍ ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് മക്കളും വിനോദും സരസ്വതിയുടെ സ്ഥലത്ത് താമസമാക്കി. സരസ്വതിയും വിനോദും താമസിച്ചിരുന്നത് ഒരു കോമ്പൗണ്ടിലാണ്.
ഇവിടെയാണ് പുലര്‍ച്ച വിനോദും സഹോദരനും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടത്. പ്രിയംവദയില്‍ നിന്നും വിനോദ് കടം വാങ്ങിച്ചിരുന്നു. ഇതേ ചൊല്ലി വലിയ തര്‍ക്കം ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും തര്‍ക്കമുണ്ടായി. ഒറ്റയടിയ്ക്ക് പ്രിയംവദ വീണ് മരിച്ചു ഇതോടെയാണ് മൃതദേഹം ഒളിപ്പിക്കാന്‍ വിനോദ് തീരുമാനിച്ചത്. ഇതിന് സഹോദരന്റെ സഹായവും തേടി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയംവദയെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയിരുന്നു. അതിനുശേഷം ഒറ്റയ്ക്കായിരുന്നു പ്രിയംവദ കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച മുതലാണ് ഇവരെ കാണാതായത്. അമ്മയെ കാണാനില്ലെന്ന് കാണിച്ച് പ്രിയംവദയുടെ പെണ്‍മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വ്യാഴാഴ്ച പ്രതി പ്രിയംവദയെ വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. ഇതോടെ ബോധം പോയി. ബോധം വന്നപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആരും അറിയാതെ സ്വന്തം വീട്ടില്‍ എത്തിച്ച് കട്ടിലിനടിയില്‍വച്ചു.
കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി വിനോദ് പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.
കശുവണ്ടി തൊഴിലാളിയായിരുന്നു പ്രിയംവദ. പതിവുപോലെ വ്യാഴാഴ്ച ജോലിക്കിറങ്ങി. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഫോണില്‍ കിട്ടിയതുമില്ല. ഇതോടെ ബന്ധുക്കള്‍ വെള്ളറട സ്റ്റേഷനില്‍ പരാതി നല്‍കി. ബന്ധുക്കളും നാട്ടുകാരും നാലുദിവസമായി തിരച്ചില്‍ നടത്തുമ്പോഴും അയല്‍വാസിയായ വിനോദ് സംശയങ്ങള്‍ക്ക് ഇടനല്‍കിയില്ല. പ്രിയംവദയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് അന്വേഷിക്കുകയും ചെയതിരുന്നു.