സ്‌നേഹം തേടി തുടരെ തുടരെ വിവാഹം കഴിച്ച 'തങ്കമനസ്സ്'! കുളിക്ക് ശേഷം ബ്യൂട്ടി പാര്‍ലറില്‍ പോകണം എന്ന പറഞ്ഞു രേഷ്മ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു; വരന്റെ സുഹൃത്തായ വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ മനസ്സിലായത് രേഷ്മ കുളിച്ചില്ലെന്ന്; ആ കള്ളം പറച്ചില്‍ പുറത്തു കൊണ്ടു വന്നത് കല്യാണ പെരുമഴ; രേഷ്മയുടെ മുന്‍ ഭര്‍ത്താക്കന്മാര്‍ ഇപ്പോള്‍ നടക്കുന്നത് തലയില്‍ മുണ്ടിട്ടും!
തിരുവനന്തപുരം: പത്തുപേരെ വിവാഹം കഴിച്ച് പതിനൊന്നാമനെ കല്യാണം കഴിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അറസ്റ്റിലായ കാഞ്ഞിരമറ്റംകാരി രേഷ്മ ചെയ്തത് സമാനതകളില്ലാത്ത തട്ടിപ്പ്. ആര്യനാട് പഞ്ചായത്ത് അംഗമായ യുവാവിനെ വിവാഹം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. രേഷ്മയെ വിവാഹ തലേന്ന് താമസിപ്പിച്ചത് ചേട്ടന്റെ വീട്ടിലാണ് ചേട്ടന്റെ ഭാര്യയുടെ സംശയമാണ് തട്ടിപ്പ് കണ്ടെത്താന്‍ വഴിയൊരുക്കിയത്. ഇതിന് ശേഷം മറ്റൊരു വാര്‍ അംഗത്തിന്റെ വീട്ടിലുമെത്തി. അവിടെയുണ്ടായിരുന്ന സത്രീയ്ക്കും സംശയം തോന്നി. അങ്ങനെയാണ് പിടിക്കപ്പെടുന്നത്. വിവാഹത്തിനായി ഒരുക്കിയ ആതിര ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ ആര്യനാട് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗില്‍നിന്ന് കണ്ടെടുത്തതിനെ തുടര്‍ന്നാണ് കബളിപ്പിച്ചതായി പഞ്ചായത്ത് അംഗവും ബന്ധുക്കളും മനസിലാക്കിയത്. മറ്റ് വിവാഹം കഴിച്ച രേഖകളും ഇവര്‍ കണ്ടെത്തിരുന്നു. സിപിഎമ്മിലെ പ്രഖുഖ നേതാക്കളെ അടക്കം കല്യാണത്തിന് മെമ്പര്‍ ക്ഷണിച്ചിരുന്നു. വിവിധ ജില്ലകളിലെ പുരുഷന്മാരാണ് രേഷ്മയുടെ തട്ടിപ്പിന് ഇരകളായത്. ഓണ്‍ലൈനില്‍ വിവാഹപ്പരസ്യം നല്‍കിയാണ് യുവതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോട് സിനിമകഥകളെ പോലും വെല്ലുന്ന കഥകള്‍ പറഞ്ഞാണ് ഇവര്‍ വശത്താക്കുന്നത്. തുടര്‍ന്ന് പുരുഷന്മാര്‍ തന്നെ മുന്‍കൈയെടുത്ത് വിവാഹം നടത്തുകയും വിവാഹത്തിന് പിന്നാലെ കയ്യില്‍കിട്ടുന്നതുമായി സ്ഥലംവിടുന്നതുമായിരുന്നു രേഷ്മയുടെ രീതി.
ആര്യനാട് വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കല്‍ ഉള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ, കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് രേഷ്മ പറഞ്ഞു. വൈകാതെ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ല. തുടര്‍ന്നാണ് രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയത്. ഇതോടെ വാര്‍ഡ് മെമ്പറുടെ ഭാര്യ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അപ്പോഴാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സി.ഐ അജീഷ്, എസ്.ഐ വേണു എന്നിവരും വനിതാ പോലീസ് ഉദ്യേഗസ്ഥരും ചേര്‍ന്ന് രേഷ്മയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ രേഷ്മ തട്ടിപ്പിന്റെ പിന്നാമ്പുറവും തുറന്നു പറഞ്ഞു. താന്‍ നിരവധി വിവാഹങ്ങള്‍ കഴിച്ചതായി രേഷ്മ വെളിപ്പെടുത്തി. ഇതില്‍ ഒരുവിവാഹത്തില്‍ രേഷ്മയ്ക്ക് ഒരു കുട്ടിയുമുണ്ട്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങള്‍ നടത്താറുള്ളത്. വരനേക്കൊണ്ട് വിവാഹത്തിനു മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നത് യുവതിയുടെ പതിവാണ്. തുടര്‍ന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങുന്നതാണ് രേഷ്മയുടെ രീതി. അമ്മയുടേത് എന്ന് കരുതുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രേഷ്മയാണ് നമ്പര്‍ ഉപയോഗിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. അമ്മ എന്ന വ്യാജേന ഇവര്‍തന്നെയാണ് വരന്റെ കുടുംബവുമായി സംസാരിക്കുന്നത് എന്നാണ് കരുതുന്നത്.
ഓണ്‍ലൈന്‍ മാട്രിമണി സൈറ്റുകളില്‍ നിന്നാണ് രേഷ്മ ഇരകളെ കണ്ടെത്തിയിരുന്നത്. കേരളാ മാട്രിമോണിയിലൂടെയായിരുന്നു ആര്യനാട്ടെ ചതി. ഇത്തരത്തിലാണ് പഞ്ചായത്തംഗത്തെയും രേഷ്മ വലയിലാക്കയത്. ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചതിന് പിന്നാലെ മേയ് 29ന് 'അമ്മ' പഞ്ചായത്തംഗത്തിന്റെ ഫോണിലേക്ക് വിളിച്ചു. പിന്നാലെ രേഷ്മയും യുവാവുമായി സംസാരം തുടങ്ങി. സംസാരം സൗഹൃദത്തിലേക്കും അടുപ്പത്തിലേക്കും വഴിമാറി. തുടര്‍ന്ന് കോട്ടയത്ത് വച്ച് ഇരുവരും കൂടിക്കണ്ടു. ഈ കൂടിക്കാഴ്ചയാണ് രേഷ്മയുടെ കഥ പൊളിയാന്‍ കാരണമായത്. അമ്മ തന്നെ ദത്തെടുത്ത് വളര്‍ത്തുന്നതാണെന്നും ഈ കല്യാണത്തിന് അമ്മയ്ക്കിഷ്ടമല്ലെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. രേഷ്മയുടെ കഥയില്‍ വീണ യുവാവ് എങ്കില്‍ തിരുവനന്തപുരത്തേക്ക് പോരൂ, കല്യാണം വച്ചു താമസിപ്പിക്കണ്ട എന്നായി. അങ്ങനെ വെമ്പായത്ത് സുഹൃത്തിന്റെ വീട്ടില്‍ രേഷ്മയെ എത്തിച്ച് യുവാവ് താമസിപ്പിച്ചു. എന്നാല്‍ വിവാഹ ദിവസം കുളിമുറിയില്‍ കുളിക്കാന്‍ പോയ രേഷ്മ ചെയ്ത ചെറിയ മണ്ടത്തരം അഴിക്കുള്ളിലാക്കി. കുളിക്ക് ശേഷം ബ്യൂട്ടി പാര്‍ലറില്‍ പോകണം എന്നു പറഞ്ഞു രേഷ്മ ബ്യൂട്ടി പാര്‍ലറില്‍ പോകുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിശ്രുത വരന്റെ സുഹൃത്തായ വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതായി കണ്ടെത്തിയില്ല. ഇതോടെ കള്ളം പറയുന്നയാളാണ് രേഷ്മയെന്ന് മനസ്സിലായി. ഇതോടെയാണ് ബാഗ് പരിശോധിച്ചത്. കുളിച്ചാല്‍ ഇട്ടിരിക്കുന്ന മേയ്ക്ക് അപ്പ് പോകുമോ എന്ന് രേഷ്മ ഭയന്നിരുന്നു. അതുകൊണ്ടാണ് കുളിക്കാത്തത് എന്നാണ് സൂചന. മേയ്ക്ക് ഇട്ട് അതീവ സുന്ദരിയായാണ് പഞ്ചായത്ത് മെമ്പറെ രേഷ്മ വളച്ചു വീഴ്ത്തിയത്. യഥാര്‍ത്ഥ നിറവും മുഖവും പുറത്തു കാട്ടാതിരിക്കാനായിരുന്നു കുളി ഒഴിവാക്കിയത്.
താന്‍ അനാഥയായിരുന്നുവെന്നും തന്നെ ദത്തെടുത്തതാണെന്നും പറഞ്ഞാണ് രേഷ്മ യുവാക്കളുമായി അടുക്കുന്നത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്ത മാസം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. പണം ലക്ഷ്യമായിരുന്നില്ലെന്നും താന്‍ ഈ തട്ടിപ്പ് നടത്തിയത് സ്നേഹം തേടിയാണെന്നുമാണ് രേഷ്മ പറയുന്നത്. രേഷ്മയുടെ ആദ്യ വിവാഹം നടന്നത് 2014ല്‍. 2022 മുതല്‍ വിവിധ ജില്ലകളിലായി ആറ് പേരെ കല്യാണം കഴിച്ചു. എല്ലാവരോടും പറഞ്ഞത് അനാഥയാണെന്ന ഒരേ കഥ വിവാഹം കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ നിന്ന് മുങ്ങും. രണ്ട് വയസ്സുള്ള കുട്ടിയുണ്ട് രേഷ്മയ്ക്ക്. സ്‌നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു കോടിയിലധികം വിവാഹ തട്ടിപ്പിലൂടെ രേഷ്മ ഉണ്ടാക്കിയെന്നാണ് സൂചന. മുന്‍ ഭര്‍ത്താക്കന്മാര്‍ ആരും പരാതി പറയാത്തതും പോലീസിന് സംശയമായി മാറിയിട്ടുണ്ട്.
പഞ്ചായത്ത് അംഗവുമായുളള വിവാഹത്തിനായി കോട്ടയത്തുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് മറ്റൊരു യുവാവാണ്. പൊലീസ് രേഷ്മയെ ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുള്ളത് ആരാണെന്നും കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത് ഈ യുവാവ് ആണോയെന്നും ചോദിച്ചിരുന്നു. ഇതിന് രേഷ്മ നല്‍കിയ മറുപടിയാണ് പൊലീസിനെ പോലും ഞെട്ടിച്ചത്. പഞ്ചായത്ത് അംഗത്തെ വിവാഹം കഴിച്ചതിന് ശേഷം അടുത്ത മാസം താന്‍ വിവാഹം കഴിക്കാനിരുന്ന ആളാണ് ഈ യുവാവെന്നാണ് രേഷ്മ പൊലീസിന് നല്‍കിയ മൊഴി. ഇതുവരെ ആറുപേരെ മാത്രമാണ് താന്‍ വിവാഹം കഴിച്ചത് എന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. സ്‌നേഹം തേടിയാണ് തുടരെ തുടരെ വിവാഹം കഴിച്ചതെന്നും രേഷ്മ പൊലീസിന് മൊഴി നല്‍കി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സ്വര്‍ണവും പണവും തട്ടലായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് സംശയിക്കുന്നത്. വിവാഹത്തട്ടിപ്പിനിരയായവരെ കണ്ടെത്തി വിവരം തേടാനുള്ള ശ്രമത്തിലാണ് പൊലീസ്. നാണക്കേട് കാരണാമാകും തട്ടിപ്പിനിരയായവര്‍ വിവരം പുറത്ത് അറിയിക്കാതിരുന്നതെന്നാണ് സംശയം.