'എന്റെ പുറകെ നടന്ന് ഭയങ്കര ശല്യമായിരുന്നു; വേറൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ല..; എന്നെ ഗാര്‍ഡ് റൂമിലേക്ക് വലിച്ചുകൊണ്ടുപോയി..!'; ആ രാത്രി നിയമവിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായി; കരഞ്ഞ് നിലവിളിച്ചിട്ടും അവർ വെറുതെ വിട്ടില്ല; എല്ലാത്തിനും കാരണം പ്രതികാര ബുദ്ധി; കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ!
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിനെ നടുക്കി കൂട്ടബലാത്സംഗം. സൗത്ത് കല്‍ക്കട്ട ലോ കോളേജില്‍ 24-കാരിയായ നിയമവിദ്യാര്‍ഥിനി, കൂട്ടബലാത്സംഗം, പോലീസ് കേസ്, കൂടുതൽ വിവരംത്തിനിരയായ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) വിവാഹാഭ്യാര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് തനിക്ക് ഇത്രയും കൊടുംക്രൂരത നേരിടേണ്ടിവന്നതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയിൽ പറയുന്നു. എന്റെ പുറകെ നടന്ന് ഭയങ്കര ശല്യമായിരുന്നുവെന്നും. വേറൊരു ഇഷ്ടം ഉണ്ടെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും പെൺകുട്ടി തുറന്നുപറഞ്ഞു.
ബുധനാഴ്ച, രാത്രിയാണ് പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് കേസെടുക്കുകയും മൊനോജിത് മിശ്ര, സെയ്ബ് അഹമ്മദ്, പ്രമിത് മുഖര്‍ജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷദിന്റെ (ടിഎംസിപി) സൗത്ത് കൊല്‍ക്കത്ത ജില്ലാ യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയാണ് മൊനോജിത്. മറ്റു രണ്ടുപേരും വിദ്യാര്‍ഥികളാണെന്നും പരാതിയിൽ പറയുന്നു.
മൊനോജിത് തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ വിവാഹാഭ്യാര്‍ഥന നിരസിച്ചു. ഇതിനെ തുടർന്ന് മാതാപിതാക്കളെ വ്യാജകേസുകളില്‍ കുടുക്കുമെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മൊനോജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവദിവസം മൂവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും ശാരീരികബന്ധത്തിന് മുതിരുകയും ചെയ്തു. തള്ളിമാറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെറുതെവിടാന്‍ കരഞ്ഞ് അപേക്ഷിക്കുകയും ചെയ്തു. ആണ്‍സുഹൃത്തുണ്ടെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പ്രതികള്‍ കേട്ടില്ലെന്നും പെണ്‍കുട്ടിയുടെ പരാതിയിൽ ഉണ്ട്.
മൊനോജിത്തിന്റെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വെറുതെവിടാന്‍ കൂട്ടാക്കിയില്ലെന്നും അവർ ഗാര്‍ഡ് റൂമിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പാനിക്ക് അറ്റാക്ക് ഉണ്ടാവുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ല. ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പരീക്ഷയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ പൂരിപ്പിക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടി കാമ്പസിൽ എത്തിയത്.
അതേസമയം, ഏറെ ചര്‍ച്ചയായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലപാതകം നടന്ന് പത്തുമാസത്തിന് ശേഷമാണ് കൊല്‍ക്കത്തയില്‍നിന്ന് അതിക്രൂരമായ മറ്റൊരു ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സംഭവത്തില്‍ ഇതിനകംതന്നെ മമതാ ബാനര്‍ജിക്കും ടിഎംസിയ്ക്കുമെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ടിഎംസി നേതാക്കള്‍ക്കൊപ്പം മൊനോജിത് നില്‍ക്കുന്നത് എന്ന് പറഞ്ഞുള്ള ചിത്രം ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചു.
അതുപോലെ, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. എന്നിട്ടും ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബെംഗാളില്‍ ദിനംപ്രതി ഉയരുകയാണ്. മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ കീഴില്‍ പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്ക് ദുഃസ്വപ്നമായി മാറിയിരിക്കുന്നു. ബലാത്സംഗം നിത്യേനയുള്ള ദുരന്തമായി മാറിയിരിക്കുന്നെന്നും മാളവ്യ വിമര്‍ശിച്ചു. പ്രതികളില്‍ ഒരാള്‍ ടിഎംസി അംഗമാണെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം സാമൂഹികമാധ്യമമായ എക്സിലെ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ രംഗത്തെത്തി. ബംഗാളില്‍ നിയമവാഴ്ച ഇല്ലാതായിരിക്കുന്നെന്നും നാണക്കേടാണ് ഇതെന്നും അദ്ദേഹം എക്സില്‍ പ്രതികരിച്ചു. പത്തുമാസം മുന്‍പ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.
സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. കോളേജിലെ സെമിനാര്‍ റൂമില്‍നിന്നായിരുന്നു ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ സഞ്ജയ് റോയിക്ക് ജീവപര്യന്തം തടവും ലഭിച്ചിരുന്നു.