വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ജിഹാദിന് റിക്രൂട്ട്‌മെന്റ് നടത്തി; ജിഹാദി അക്കാദമി നടത്തിയ രണ്ട് സഹോദരിമാരെ പൊക്കി സ്പാനിഷ് പോലീസ്; പിടിച്ചതെടുത്ത കമ്പ്യൂട്ടറുകള്‍ തീവ്രവാദ പ്രതിരോധ വിദഗ്ധര്‍ പരിശോധിക്കുന്നു

വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി ജിഹാദിന് റിക്രൂട്ട്‌മെന്റ് നടത്തി

Update: 2025-05-31 06:48 GMT

മാഡ്രിഡ്: യുവതികളായ തീവ്രവാദികളെ കണ്ടെത്തുന്നതിനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായി ഓണ്‍ലൈന്‍ ജിഹാദി അക്കാദമി നടത്തിയ രണ്ട് സഹോദരിമാര്‍ സ്പെയിനില്‍ പിടിയിലായി. തെക്ക് പടിഞ്ഞാറന്‍ മാഡ്രിഡിലെ അല്‍കോര്‍കോണിലുള്ള വീട്ടില്‍ വെച്ചാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദം വളര്‍ത്തുന്നു എന്നാരോപിച്ചാണ് അറസ്റ്റ്. അവരുടെ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു. അവ ഇപ്പോള്‍ തീവ്രവാദം ചെറുക്കുന്നതില്‍ വിദഗ്ധരായവര്‍ വിശദമായി പരിശോധിച്ച് വരികയാണ്.

ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ക്ക് മതപരമായ കാര്യങ്ങള്‍ പഠിക്കുന്നതിനുള്ള വേദി എന്ന ഭാവത്തിലായ്ഹിരുന്നു19 ഉം 21 ഉം വയസ്സുള്ള ഈ സഹോദരിമാര്‍ ഈ വെര്‍ച്വല്‍ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം നടത്തിയിരുന്നത്. ജിഹാദിനായി ആളുകളെ കണ്ടെത്താനും, അവരെ പരിശീലിപ്പിക്കാനുമുള്ള ഒരു ജിഹാദ് അക്കാദമി ആയിട്ടായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. വളരെ സങ്കീര്‍ണ്ണമായ ഒരു സോഷ്യല്‍ എഞ്ചിനീയറിംഗ് ഘടനയായിരുന്നു ഇവര്‍ രൂപപ്പെറ്റുത്തിയിരുന്നതെന്ന് സ്പാനിഷ് ഹോം ഓഫീസ് അറിയിച്ചു.

ഈ സഹോദരിമാര്‍ പരിപാലിച്ചിരുന്ന സമൂഹമാധ്യം പ്രൊഫൈലുകള്‍ തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ പങ്കുവയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കഴിഞ്ഞ ഒരു വര്‍ഷമായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഡയേഷ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ഇവര്‍ പങ്കുവച്ചിരുന്നത്. പോസ്റ്റുകളില്‍ ഒന്നില്‍ ജിഹാദിനുള്ള ആഹ്വാനവും ഉണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ബാഴ്സിലോണ അണ്ടര്‍ഗ്രൗണ്ടില്‍ വെച്ച് ആറ് സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തെ ഇവര്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ ഡിജിറ്റല്‍ ഫുട്ട് പ്രിന്റുകള്‍ മറച്ചു വയ്ക്കാന്‍ ഇവര്‍ എന്‍ക്രിപ്റ്റഡ് മെസേജുകള്‍ ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു. സഹോദരിമാരില്‍ ഒരാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മറ്റെയാളെ നിബന്ധനകളോടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ക്ക് കൂടുതല്‍ കൂട്ടാളികളുണ്ടോ എന്ന കാര്യത്തില്‍ പോലീസ് നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ അക്കാര്യം പോലീസ് നിഷേധിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇസ്ലാമിക തീവ്രവാദവുമായി ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഏഴ് പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ജിഹാദി ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ലുവന്‍സേഴ്സ് ആയിരുന്നു ഏഴുപേരും.

Tags:    

Similar News