'നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ...'; രാത്രി ഓട്ടത്തിനിടയിൽ കണ്ണാടിയിലൂടെ നോക്കിയിരുന്നു; ഭയപ്പെടുത്തുന്ന നോട്ടത്തിൽ പതറി യുവതി; ഓട്ടോ നിർത്തി തിരിച്ചുവരുമ്പോൾ കണ്ടത്; ഹാൻബാഗിനുള്ളിൽ ഡ്രൈവറുടെ കൈ; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

Update: 2025-06-22 14:07 GMT

ബെംഗളൂരു: രാത്രി ഓട്ടത്തിനിടയിൽ ഡ്രൈവർ കണ്ണാടിയിലൂടെ നോക്കിയിരുന്നത് ശ്രദ്ധിച്ചിരുന്ന യുവതിക്ക് ഭയം. ബെംഗളൂരുവിലാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ 'റാപ്പിഡോ' ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ഹാൻഡ്ബാഗിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപണവുമായി യുവതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മോഡലും ഫാഷൻ ഡിസൈനറുമായ ജാൻവി ക്ഷത്രിയസ് ആണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോയും സംഭവത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചത്.

ജാൻവിയുടെ വാക്കുകൾ ഇങ്ങനെ, ഡ്രൈവർ തന്റെ റിയർവ്യൂ മിററിലൂടെ തന്നെ തുടർച്ചയായി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവര്‍ത്തിച്ചുള്ള ഈ നോട്ടം തന്നെ ഭയപ്പെടുത്തി. തന്റെ ഫോണിൽ ചാര്‍ജ് കുറവാണെന്ന് ഉടൻതന്നെ സ്നാപ്ചാറ്റ് വഴി സുഹൃത്തിനെ അറിയിച്ചു. ഫോണിൽ ചാര്‍ജ് കുറവാണെന്നും ഓഫാകും മുമ്പ് ഇപ്പോൾ തന്നെ പണം അടയ്ക്കാമെന്നും ഡ്രൈവറോട് പറഞ്ഞു.

ഫോൺ ബാറ്ററി തീരുന്നതിന് മുമ്പ് പണം അടയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ക്ഷത്രിയസ് ഡ്രൈവറെ അറിയിച്ചു. ആദ്യം അയാൾ സമ്മതിക്കുയും പിന്നീട് തന്റെ ഫോൺ ചാർജ് ചെയ്ത് തരാമെന്ന് പറഞ്ഞു. ഫോൺ വാങ്ങി ചാര്‍ജ് ചെയ്യാനായി വച്ചു. ഇതിനിടയിൽ ഒരു ഹനുമാൻ പ്രതിമ കണ്ടപ്പോൾ, ഞാൻ കൈ കൂപ്പി. ഇത് കണ്ടപ്പോഴായിരുന്ന തന്റെ വിശ്വാസത്തെ കുറിച്ച് അയാൾ മോശമായി സംസാരിച്ചത്. "അയാൾ തന്നെ പരിഹസിക്കുകയും ഞാൻ ഹിന്ദുവായിരുന്നുവോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ, 'നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ' എന്നായിരുന്നു പ്രതികരണം.

ശേഷം ഒരു കടയ്ക്ക് മുന്നിൽ നിര്‍ത്തി കോഫി പൗഡര്‍ വാങ്ങാൻ പോയപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. തിരികെ വരുമ്പോൾ ഡ്രൈവര്‍ തന്റെ ഹാൻഡ് ബാഗ് സിബ് തുറക്കാൻ ശ്രമിക്കുകയായിരുന്നു. കോഫി പൗഡര്‍ ലഭിക്കാതെ പെട്ടെന്ന് തിരികെ വന്നപ്പോഴായിരുനനു ഈ കാഴ്ച. പണം സിബ്ബിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അത് പുറത്തെടുക്കാൻ അയാൾ പാടുപെടുന്നു. ഞാൻ തൊട്ടുപിന്നിൽ നിൽക്കുന്നത് അയാൾ അറിഞ്ഞിരുന്നില്ലെന്നും ജാൻവി വ്യക്തമാക്കി.

ബാഗ് സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു അയാളുടെ വാദം. മറ്റൊരു പെൺകുട്ടി ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ബാഗ് സുരക്ഷിതമായി മാറ്റിയതാണെന്നായിരുന്നു അയാൾ പറഞ്ഞത്. കാര്യം ചുറ്റുമുള്ളവരെ അറിയിച്ച ശേഷം അവർ ആ നിമിഷം വീഡിയോയിൽ പകർത്തി, ഡ്രൈവറുടെ വാഹന വിവരങ്ങൾ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News