യുവതിയുടെ തലയറുത്ത് സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ചു; കൊലപാതകം രണ്ട് മാസങ്ങൾക്ക് മുൻപ്; അരുംകൊല കുടുംബവഴക്കിനെ തുടർന്ന്; ഭർത്താവിനെ കുടുക്കിയത് സ്വർണക്കടയുടെ സഞ്ചി
മുംബൈ: യുവതിയെ കൊലപ്പെടുത്തി തലയറുത്ത് സ്യൂട്ട്കേസിനുള്ളിലാക്കി ഉപേക്ഷിച്ച കേസിൽ ഭർത്താവ് പിടിയിൽ. ബംഗാൾ സ്വദേശി ഹരീഷ് ഹിപ്പാർഗി (49) ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശി ഉത്പല ഹിപ്പാർഗിയുടേതാണ് തലയോട്ടി. ഭർത്താവ് അറസ്റ്റിൽ. വിരാർ ഈസ്റ്റിലെ പീർക്കുട ദർഗയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് യുവതിയുടെ തല അറുത്ത് മാറ്റിയനിലയിൽ സ്യൂട്ട്കേസിൽ കണ്ടെത്തിയത്. ബംഗാളിലെ സ്വർണക്കടയുടെ സഞ്ചി ലഭിച്ചതാണ് പ്രതിയെ കണ്ടെത്താൻ പോലീസിന് നിർണായകമായത്. കുടുംബവഴക്കിനെ തുടർന്ന് രണ്ടു മാസങ്ങൾക്ക് മുൻപാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകിട്ട് പ്രദേശവാസികളായ കുട്ടികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. കൗതുകം തോന്നി തുറന്നു നോക്കിയപ്പോഴാണ് തലയോട്ടി കണ്ടത്. കുട്ടികൾ മറ്റുള്ളവരെ വിവരം അറിയിച്ചതോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. ഭാര്യയുടെ തലയറുത്ത് മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം മാലിന്യ ചാലിൽ ഉപേക്ഷിച്ചെന്ന് അറസ്റ്റിലായ ഭർത്താവ് ഹരീഷ് സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഹരീഷും ഉത്‌പല ഹിപ്പാർഗിയും 22 വർഷം മുൻപാണ് വിവാഹിതരായത്. നളസൊപ്പാര ഈസ്റ്റിലെ റഹ്മത് നഗറിലാണ് ഇവർ താമസിച്ചിരുന്നത്. ജ്വല്ലറി ബിസിനസ് നടത്തിയിരുന്ന ദമ്പതികൾക്കിടയിൽ ദീർഘകാലമായി കുടുംബവഴക്കുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്പലയുടെ മുൻ വിവാഹത്തിൽ ഒരു മകനും ഉണ്ടായിരുന്നു, ഇത് ദമ്പതികൾക്കിടയിൽ പലപ്പോഴും തർക്കങ്ങൾക്ക് കാരണമായെന്നാണ് സൂചന.
ജനുവരി 8നുണ്ടായ തർക്കത്തിനിടെ ഹിപ്പാർഗി യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. മൃതദേഹം വിരാർ ഈസ്റ്റിലേക്ക് കൊണ്ടുപോയ ശേഷം തല വേർപെടുത്തി ശരീരം ഒരു അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നു. ഉത്പലയുടെ വെട്ടിമാറ്റിയ തല സ്യൂട്ട്കേസിലാക്കി പിർകുണ്ട ദർഗയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചതായാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച അറുത്ത് മാറ്റിയ നിലയിൽ തല യുവതിയുടെ തലയോട്ടി കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്ന. ബംഗാളിലെ പർഗാനാസ് ജില്ലയിലെ ഒരു ജ്വല്ലറിയുടെ പേരുള്ള ഒരു സഞ്ചി പോലീസ് കണ്ടെത്തി. ഇതായിരുന്നു കേസിൽ നിർണായകമായതും. കടയുടെ ഉപഭോക്താക്കളുടെ പട്ടികയിൽ ഉത്പല ഉൾപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് മാസമായി അവരുടെ നമ്പർ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് പോലീസ് കണ്ടെത്തി.
സംഭവശേഷം ഹിപ്പാർഗി തന്റെ നമ്പർ സ്വിച്ച് ഓഫ് ചെയ്യുകയും താമസസ്ഥലം നിരന്തരം മാറിയും ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച രാത്രി നളസോപാരയിലെ റഹ്മത്ത് നഗർ പ്രദേശത്തെ ഒരു കെട്ടിടത്തിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. ഉത്പാലയുടെ മൃതദേഹം കണ്ടെത്തുന്നതിനായി പോലീസ് ഇപ്പോൾ തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.