ലെയ്‌സ് വാങ്ങാന്‍ കടയില്‍ പോയപ്പോള്‍ ബലമായി പിടിച്ചുവച്ച് സ്വകാര്യഭാഗത്ത് പിടിച്ചു; 11 വയസുകാരനെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ ഭിന്നശേഷിക്കാരന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

11 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഭിന്നശേഷിക്കാരന് 5 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും

Update: 2024-10-01 13:57 GMT

തിരുവനന്തപുരം: 11 വയസ്സായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കാലടി താമരം സ്വദേശി ഷിബു (46) നെ അഞ്ചുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.

2022 നവംബര്‍ 19 ന് രാവിലെ 11.30 മണിക്ക് കുട്ടി അനിയന് വേണ്ടി ലെയ്‌സ് വാങ്ങാന്‍ കടയില്‍ പോയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിഗരറ്റ് വാങ്ങാന്‍ വന്ന അയല്‍വാസിയായ പ്രതി കടയില്‍ വന്ന കുട്ടിയുടെ പുറകില്‍ നിന്നിട്ട് കുട്ടിയുടെ രണ്ട് കയ്യും ബലമായി പിടിച്ചുവെച്ച് കുട്ടിയുടെ സ്വകാര്യഭാഗത്ത് പിടിച്ചു. വേദനിച്ച കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് സ്ഥലത്തുനിന്നും വീട്ടിലേക്ക് ഓടി. പ്രതിയുടെ ഇടത് കൈക്ക് വൈകല്യമുണ്ട്.

വൈകല്യമുള്ള കൈ വച്ച് കുട്ടിയുടെ കൈകള്‍ പിന്നിലേയ്ക്ക് പിടിച്ചു വെച്ചിട്ട് അടുത്ത കൈ വെച്ചാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്തു പിടിച്ചത്. വൈകുന്നേരം ആയിട്ടും വേദന മാറാത്തതുകൊണ്ട് കുട്ടി അമ്മയോട് നടന്ന സംഭവം പറഞ്ഞു. രാത്രി തന്നെ വീട്ടുകാര്‍ ഫോര്‍ട്ട് പോലീസിനോട് പരാതിപ്പെട്ടു.

പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ്. വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍. വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകളും ഹാജരാക്കി. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി, എസ്‌ഐ സജിനി റ്റി എന്നിവര്‍ ആണ് കേസ് അന്വേഷിച്ചത്.

Tags:    

Similar News