പാലക്കാട് കൊല്ലംകോട് വന്‍ സ്പിരിറ്റ് വേട്ട; 1650 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടികൂടി; മൂന്നു പ്രതികള്‍ അറസ്റ്റില്‍

ലോറിയും ഒരു ബൈക്കും കസ്റ്റഡിയില്‍

Update: 2024-09-07 14:33 GMT

പാലക്കാട്: കൊല്ലങ്കോട് ലോറിയില്‍ കടത്തി കൊണ്ടുവന്ന 1650 ലിറ്ററോളം സ്പിരിറ്റ് എക്‌സൈസ് പിടികൂടി. 47 കന്നാസുകളിലയി സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന ലോറിയും അതിനകമ്പടി വന്ന ഒരു ബൈക്കും കസ്റ്റഡിയില്‍ എടുത്തു. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് വേട്ട.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിനോടൊപ്പം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുകേഷ് കുമാര്‍ ടി. അര്‍, കെ വി വിനോദ് ആര്‍.ജി.രാജേഷ്, എസ്.മധുസൂദനന്‍ നായര്‍, ഡി. എസ് മനോജ് കുമാര്‍, ഗ്രേഡ് എ. ഇ. ഐ.സുനില്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ രാജകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ. വിശാഖ്, രജിത്ത്, അരുണ്‍, ബസന്ത്, രഞ്ജിത്ത് ആര്‍ നായര്‍,മുഹമ്മദ് അലി, സുബിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട്, രാജീവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. കൊല്ലംകോട് എക്‌സൈസ് പാര്‍ട്ടി കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്ന

Tags:    

Similar News