തൊടുപുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

Update: 2024-09-23 06:45 GMT

ഇടുക്കി: തൊടുപുഴയിൽ സ്വകാര്യ ബസായ കല്ലടയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവും ഒടുവിൽ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കരിങ്കുന്നം വടക്കുംമുറി സ്വദേശി എബിൻ ജോബി (19) മരിച്ചത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഒളമറ്റം പൊന്നന്താനം തടത്തിൽ ടി എസ് ആൽബർട്ട് (19) ഇന്നലെ മരിച്ചിരുന്നു.

ഞായറാഴ്ച രാത്രി എട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു ദാരുണ അപകടം നടന്നത്. പാലാ ഭാഗത്തേയ്ക്ക് അതിവേഗം പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ എത്തിയ അന്തർ സംസ്ഥാന സ്വകാര്യ ബസായ കല്ലട ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന എബിന്‍റെ വലതുകാൽ അറ്റുപോയിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഗുരുതരമായി പരുക്കേറ്റ എബിൻ ജോബിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റിയിരുന്നു. അങ്ങനെ ചികിത്സയിൽ കഴിയവെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

Tags:    

Similar News