ദേശീയപാതയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനിടയില്‍ അപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

Update: 2025-07-16 01:58 GMT

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ ദേശീയപാതയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനിടയില്‍ ലോറി ഇടിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്നാമനായ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ ബിഹാര്‍ സ്വദേശിയായ രാജ്കുമാര്‍ മാത്തൂര്‍ (25), രാജസ്ഥാന്‍ സ്വദേശി ദാമൂര്‍ അമിത് ഗണപതി (23) എന്നിവരാണ്. ഇരുവരും ഗുജറാത്ത് ആസ്ഥാനമായ എടിഎംഎസ് കമ്പനിയില്‍ ജോലി ചെയ്തിരുന്നവരാണ്.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ക്യാമറ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ മൂന്നാമത്തെ തൊഴിലാളിയെ ഉടന്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതശരീരങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കാണ് മാറ്റിയിരിക്കുന്നത്. പോലിസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കളെ വിവരം അറിയിച്ചിരിക്കുകയാണ്. അപകടം നടന്ന് ദേശീയപാതയിലെ സുരക്ഷാകാര്യങ്ങളില്‍ വീണ്ടും ചോദ്യങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണിത്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News