കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍; ശ്രീനിവാസനെ കോഴിക്കോട് സബ്ജയിലിലേക്കും ലക്ഷ്മിയെ മഞ്ചേരി സബ്ജയിലിലേക്കും മാറ്റി

കോഴിക്കോട് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍

Update: 2025-05-30 13:30 GMT

വെള്ളയില്‍: പുതിയകടവിന് സമീപത്തുനിന്ന് ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച കേസില്‍ ദമ്പതികളെ റിമാന്‍ഡ് ചെയ്തു. മംഗളൂരു സ്വദേശികളായ ശ്രീനിവാസന്‍, ലക്ഷ്മി എന്നിവരെയാണ് കോഴിക്കോട് നാലാം കോടതി റിമാന്‍ഡ്ചെയ്തത്. ശ്രീനിവാസനെ കോഴിക്കോട് സബ്ജയിലിലേക്കും ലക്ഷ്മിയെ മഞ്ചേരി സബ്ജയിലിലേക്കും മാറ്റി. വ്യാഴാഴ്ച ഉച്ചക്കായിരുന്നു ഏഴുവയസ്സുകാരനെ നാടോടികളെന്ന വ്യാജേന എത്തിയ ഇവര്‍ ചാക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

ബേപ്പൂര്‍ സ്വദേശിയായ കുട്ടി ഉമ്മയുടെ പുതിയകടവിലെ വീട്ടില്‍ വന്നതായിരുന്നു. കളിക്കുന്നതിനിടയിലാണ് കുട്ടികളെ ഇരുവരും ചാക്കില്‍ കയറ്റാന്‍ ശ്രമിച്ചത്. കളിച്ചുകൊണ്ടിരുന്ന പുതിയകടവ് സ്വദേശികളായ കുട്ടികളാണ് ഇത് തടഞ്ഞത്. കുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് വെള്ളില്‍ പൊലീസ് കേസെടുത്താണ് കോടതിയില്‍ ഹാജരാക്കിയത്.

Tags:    

Similar News