പദ്മരാജന്റെ 80-മത് ജന്മവാർഷികം; പദ്മരാജൻ അവാർഡുകൾ സമ്മാനിച്ച് നടൻ മോഹൻലാൽ; ഇതൊരു നിയോഗമായി ഞാൻ കാണുന്നുവെന്നും മറുപടി!
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സംവിധായകയൻ പത്മരാജന്റെ ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എണ്‍പതാം ജന്മവാര്‍ഷിക അനുസ്മരണ പ്രഭാഷണത്തിനും പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിനും മുഖ്യാതിഥിയായി മോഹൻലാൽ.
പദ്മരാജന്‍ ചലച്ചിത്ര-സാഹിത്യ പുരസ്‌കാര സമര്‍പ്പണത്തിനും മുഖ്യാതിഥിയായി എത്തുകയും പദ്മരാജൻ അവാർഡുകൾ നടൻ മോഹൻലാൽ ജേതാക്കൾക്ക് സമ്മാനിക്കുകയും ചെയ്തു. ശേഷം, ഇതൊരു നിയോഗമായും സൗഭാഗ്യമായും കാണുന്നുവെന്നും മോഹൻലാൽ കുറിച്ചു. അദ്ദേഹത്തിന് തന്നോടുണ്ടായിരുന്ന കരുതലിന്റെയും സ്‌നേഹവാത്സല്യത്തിന്റെയും ഇപ്പോഴും തുടരുന്ന അനുഗ്രഹമായും താനിതിനെ കണക്കാക്കുന്നതായി മോഹൻലാൽ പറഞ്ഞു.
മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഒരേയൊരു ഗന്ധര്‍വന്‍, എത്രയും പ്രിയപ്പെട്ട പപ്പേട്ടന്‍, ശ്രീ പി പദ്മരാജന്‍ ഇപ്പോള്‍ നമ്മോടൊപ്പമുണ്ടായിരുന്നെങ്കില്‍ ഈ മാസം 23ന് അദ്ദേഹത്തിന് 80 വയസു തികയുമായിരുന്നു.
ഇതൊരു നിയോഗമായും സൗഭാഗ്യമായും അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന കരുതലിന്റെയും സ്‌നേഹവാത്സല്യത്തിന്റെയും ഇപ്പോഴും തുടരുന്ന അനുഗ്രഹമായും ഞാന്‍ കണക്കാക്കുന്നു. പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം ആശംസകള്‍ എന്ന് അദ്ദേഹം വ്യക്തമാക്കി. ടാഗോർ തീയറ്ററിൽ വെച്ച് നടന്ന ചടങ്ങിന് ശേഷം ഈ വർഷത്തെ പുരസ്‌കാരം നേടിയ ഫെമിനിച്ചി ഫാത്തിമ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.