പാര്‍ട്ട് ടൈം ജോലിയിലൂടെ പണം ലഭിക്കുമെന്ന് സന്ദേശം; പാലാരിവട്ടം സ്വദേശിനിയില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തു; ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍

25 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ പ്രതി അറസ്റ്റില്‍

Update: 2024-10-27 16:50 GMT

കൊച്ചി പാലാരിവട്ടം സ്വദേശിനിയില്‍ നിന്നും 25 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കൈക്കലാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. ആലുവ കുന്നത്തേരി സ്വദേശി തൈപറമ്പില്‍ ഷാജഹാനെയാണ് ( 40 വയസ്സ്) പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ പരാതിക്കാരിയില്‍ നിന്നും പാര്‍ട്ട് ടൈം ജോലിയിലൂടെ പണം ലഭിക്കും എന്ന് വാട്‌സാപ്പ് മെസ്സേജിലൂടെ സന്ദേശം അയച്ച് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്.

2024 ജനുവരി മാസം പരാതിക്കാരിയായ യുവതിയുമായി വാട്‌സാപ്പ് , ടെലഗ്രാം ചാറ്റിലൂടെ ബന്ധപ്പെട്ട പ്രതികള്‍ പാര്‍ട്ടൈം ജോബ് ഓഫര്‍ ചെയ്ത് ഓണ്‍ലൈന്‍ ടാസ്‌കുകള്‍ നല്കിയശേഷം 25ാം തീയതി മുതല്‍ 30ാം തീയതി വരെയുള്ള കാലയളവില്‍ പരാതിക്കാരിയുടെ രണ്ട് ബാങ്ക് അക്കൌണ്ടുകളില്‍ നിന്നായി 25ലക്ഷത്തിലധികം രൂപ തട്ടിയെടുത്തശേഷം പണം വിവിധ സംസ്ഥാനങ്ങളിലുള്ള ബാങ്ക് അക്കൌണ്ടുകളിലേക്കയച്ചാണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്.

അറസ്റ്റിലായ ഷാജഹാന്‍ തട്ടിപ്പിലൂടെയുള്ള പണം കൈക്കലാക്കുന്നതിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അക്കൗണ്ടിലെത്തിയ പണം മറ്റ് പ്രതികളുടെ സഹായത്താല്‍ ചെക്ക് മുഖേന വിഡ്രോ ചെയ്‌തെടുക്കുകയുമായിരുന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശപ്രകാരം ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്സുകളില്‍പെട്ട കേരളത്തിലുള്ള അക്കൌണ്ട് ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. രാജ്കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ മിഥുന്‍ മോഹന്‍ ഹരിശങ്കര്‍ ഛട, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, മനൂബ്, അന്‍സില്‍, അരുണ്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‌ഴക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News