കല്ല്യാണത്തിന് ക്ഷണിച്ചവരെല്ലാം എത്തി; സദ്യയടക്കം ഒരുക്കി ബന്ധുക്കള്‍: മുഹൂര്‍ത്തത്തിന് തൊട്ടു മുന്‍പ് പോലിസിനെ വിളിച്ചു വരുത്തി വിവാഹത്തില്‍ നിന്നും പിന്മാറി വധു
മുഹൂർത്തത്തിന് പൊലീസിനെ വിളിച്ച് വധു വിവാഹത്തിൽ നിന്ന് പിന്മാറി
മറയൂര്‍: മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു വിവാഹത്തില്‍ നിന്ന് പിന്മാറി വധു. പോലിസിന്റെ സഹായത്തോടെയാണ് വധു വിവാഹത്തില്‍ നിന്നും പിന്മാറിയത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി, ക്ഷണിച്ചവരെല്ലാം എത്തിയതിന് പിന്നാലെയായിരുന്നു വധുവിന്റെ പിന്മാറ്റം. മറയൂര്‍ മേലാടി സ്വദേശിയായ യുവാവും തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് അലസി പിരിഞ്ഞത്.
തിരുപ്പൂരില്‍ നിന്നു തലേന്നു മേലാടിയില്‍ എത്തിയ വധുവും സംഘവും വിവാഹം നടക്കുന്ന ക്ഷേത്രത്തിനു സമീപമാണു താമസിച്ചത്. മുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പു യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ഫോണ്‍ നമ്പറായ 1012ലേക്കു വിളിച്ച് തനിക്ക് ഈ വിവാഹത്തിന് താല്‍പര്യമില്ലെന്നും വിവാഹം ഒഴിവാക്കാന്‍ പൊലീസ് സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസെത്തി വധുവിനെയും വരനെയും ബന്ധുക്കളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. ഇരുവീട്ടുകാരും പൊലീസിന്റെ മധ്യസ്ഥതയില്‍ വിവാഹം വേണ്ടെന്നുള്ള ധാരണയില്‍ എത്തി. സദ്യ ഉള്‍പ്പെടെ എല്ലാം തന്നെ ഒരുക്കിയിരുന്നു.