അണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിരിയാണി വില്‍പ്പനക്കാരനായ പ്രതി കുറ്റക്കാരന്‍

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; പ്രതി കുറ്റക്കാരന്‍

Update: 2025-05-29 02:53 GMT

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ ബിരിയാണി വില്‍പനക്കാരന്‍ ജ്ഞാനശേഖരന്‍ (37) കുറ്റക്കാരനാണെന്നു കോടതി. ജൂണ്‍ 2നു ശിക്ഷ വിധിക്കും. സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണു കേസ്.

അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതു വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. 3 മാസത്തിനുള്ളില്‍ വിചാരണ നടപടികളും പൂര്‍ത്തിയാക്കി.

Tags:    

Similar News