ക്രിക്കറ്റ് കളിക്കിടെ മംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്ന സംഭവം; രണ്ട് പേര്‍ക്ക് ജാമ്യം

മംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊന്ന സംഭവം; രണ്ട് പേര്‍ക്ക് ജാമ്യം

Update: 2025-06-02 01:55 GMT

മംഗളൂരു: ക്രിക്കറ്റ് കളിക്കിടെ മലപ്പുറം വേങ്ങര സ്വദേശി അഷ്‌റഫിനെ (36) ഒരുകൂട്ടം ആളുകള്‍ അടിച്ചുകൊന്ന കേസില്‍ രണ്ടുപേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കുടുപ്പു സ്വദേശികളായ രാഹുല്‍, കെ.സുശാന്ത് എന്നിവര്‍ക്കാണ് ദക്ഷിണ കന്നഡ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ചെയ്യാന്‍ വന്ന കാലതാമസത്തെയും ആദ്യഘട്ട പരാതിയില്‍ പൊരുത്തക്കേടുണ്ടായതിനെയും കോടതി വിമര്‍ശിച്ചു.


ആള്‍ക്കൂട്ട കൊലപാതകവിവരം അറിഞ്ഞിട്ടും കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്ന ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഏപ്രില്‍ 27-നാണ് കുടുപ്പു ഭൂതകല്ലുട്ടി ക്ഷേത്രമൈതാനത്തിന് സമീപം ക്രിക്കറ്റ് കളിക്കിടെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് അഷ്‌റഫിനെ അടിച്ചുകൊന്നത്. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

Tags:    

Similar News