ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി; പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1. 20 ലക്ഷം പിഴയും

Update: 2025-06-29 07:50 GMT

പത്തനംതിട്ട: ഒമ്പത് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും 1,20,000 പിഴയും ശിക്ഷ വിധിച്ച് അതിവേഗസ്പെഷ്യല്‍ കോടതി. ചെങ്ങന്നൂര്‍ മുളക്കുഴ കൊഴുവല്ലൂര്‍ മോടിയില്‍ വീട്ടില്‍ നിന്നും മല്ലപ്പുഴശ്ശേരി കുറുന്താര്‍ കുഴിക്കാല ചരിവുകാലായില്‍ വീട്ടില്‍ വാടകയ്ക്ക് താമസം ലിതിന്‍ തമ്പി (25)യെയാണ് ജഡ്ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ.എസ് .ഐ ഹസീന സഹായിയായി. ആറന്മുള പോലീസ് 2020 ഒക്ടോബര്‍ 29 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം 25 വര്‍ഷവും ഭീഷണിപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അഞ്ചുവര്‍ഷവും ആണ് ശിക്ഷിച്ചത്.

ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. എസ്.ഐആയിരുന്ന എസ്.എസ്. രാജീവാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം.ആര്‍. സുരേഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2019 ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ 30 നുമിടയിലുള്ള കാലയളവിലാണ് കുട്ടി പ്രതിയില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ക്ക് നേരിട്ടത്. വീട്ടിനുള്ളിലും പുറത്തും കാറിലും വച്ച് ഇയാള്‍ ലൈംഗിക പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് വിധേയനാക്കി.

മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ ശേഷം ആയിരുന്നു പീഡനം. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. വിവരങ്ങള്‍ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Tags:    

Similar News