കാഞ്ഞങ്ങാട്ട് മറിഞ്ഞ പാചകവാതക ടാങ്കറില്‍ ചോര്‍ച്ച; അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു

കാഞ്ഞങ്ങാട്ട് മറിഞ്ഞ പാചകവാതക ടാങ്കറില്‍ ചോര്‍ച്ച; അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചു

Update: 2025-07-25 11:02 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാതയോരത്ത് മറിഞ്ഞ പാചകവാതക ടാങ്കറില്‍ ചോര്‍ച്ച. മംഗളൂരുവില്‍ നിന്നു വിദഗ്ധരെത്തി ചോര്‍ച്ച അടയ്ക്കാന്‍ തുടങ്ങി. പൂര്‍ണമായും ചോര്‍ച്ച അടച്ചതിനുശേഷം പാചക വാതകം ഒന്നിലേറെ ടാങ്കറുകളിലേക്ക് മാറ്റാനാണ് തീരുമാനം. സുരക്ഷ മുന്‍കരുതലായി പ്രദേശത്തെ അരകിലോമീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ മുഴുവന്‍ ഒഴിപ്പിച്ചു.

കണ്ണൂര്‍ തളിപ്പറമ്പ് കുപ്പത്ത് നിന്നു ഖലാസികളെത്തി ക്രെയിന്‍ ഉപയോഗിച്ച് ലോറിയെ പൂര്‍വ സ്ഥിതിയിലാക്കാന്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ച കണ്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിഞ്ഞത്. മംഗളൂരുവില്‍ നിന്നു കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന ടിഎന്‍ 28 എജെ 3659 നമ്പര്‍ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവെയാണ് നിയന്ത്രണം വിട്ടത്. അപകടത്തില്‍ ടാങ്കല്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി സുരേഷിന്റെ കാലിനു പരിക്കേറ്റു. 18 ടണ്‍ ഭാരമുള്ള ടാങ്കറാണ് മറിഞ്ഞത്.

Similar News