പോലിസ് സ്‌റ്റേഷന് മുന്നില്‍ ഭാര്യ സ്‌കൂട്ടറില്‍ കാത്തിരുന്നു; കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു

പോലിസ് സ്‌റ്റേഷന് മുന്നില്‍ ഭാര്യ സ്‌കൂട്ടറില്‍ കാത്തിരുന്നു; കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി രക്ഷപ്പെട്ടു

Update: 2025-08-06 03:43 GMT

കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് കടന്നു കളഞ്ഞു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷനു മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പം ഇയാള്‍ കട്ന്നു കളയുക ആയിരുന്നു.

കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു.

സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി രാത്രിവൈകിയും പോലീസ് തിരച്ചില്‍ നടത്തുകയാണ്. എംഡിഎംഎ കേസില്‍ ബിന്‍ഷയും നേരത്തേ പോലീസ് പിടിയിലായിട്ടുണ്ട്.

Tags:    

Similar News