പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അഴിക്കുള്ളില്‍; ്പീഡകനെ പിടിച്ചത് നാട്ടുകാരുടെ കരുതല്‍

Update: 2025-10-04 08:28 GMT

കാഞ്ഞങ്ങാട്: പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന നാല്‍പ്പതുകാരനെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.

ക്വാര്‍ട്ടേഴ്‌സിലാണ് കല്ലുവെട്ട് തൊഴിലാളിയായ പ്രതിയും കുടുംബവും താമസിച്ചിരുന്നത്. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ മകളെ ഇയാള്‍ നിരവധി തവണ ലൈംഗികപീഡനത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കുന്നതിനുള്ള പാസ്പോര്‍ട്ട് എടുക്കാന്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയപ്പോള്‍ പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Similar News