വാഹനം മാറ്റിയിടുന്നതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: അക്രമം നടത്തിയത് ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവര്‍

തൃശൂരില്‍ നാലു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Update: 2025-10-14 00:41 GMT

ചേലക്കോട്ടുകര: വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്കുള്ള വഴിയില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നരം അഞ്ചേകാലോടെയാണ് സംഭവം.

ഗുണ്ടാലിസ്റ്റില്‍പ്പെട്ട സഹോദരങ്ങളാണ് അക്രമം നടത്തിയത്. ഇരുവരേയും പോലിസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ പോലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിലുള്ള നിജോ എന്നയാള്‍ അഞ്ചേരിയിലേക്കുള്ള ഭാര്യവീട്ടിലേക്ക് ബൈക്കില്‍ വരവേ, പഴക്കച്ചവടം കഴിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ഒരു ആപ്പേ ഓട്ടോറിക്ഷ ആ വീട്ടിലേക്കുള്ള വഴിയുടെ അരികിലുണ്ടായിരുന്നു. തുടര്‍ന്ന് വാഹനം അവിടെനിന്ന് മാറ്റണം എന്ന് ആവശ്യപ്പെട്ട് നിജോ, ഓട്ടോയിലുണ്ടായിരുന്ന സുധീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു.

ഇതിനു ശേഷം നിജോ ഇവിടെനിന്ന് പോവുകയും സഹോദരനും ഗുണ്ടാലിസ്റ്റില്‍പ്പെട്ടയാളുമായ നെല്‍സണുമൊപ്പം മടങ്ങിവരികയും ചെയ്തു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുധീഷ്, വിമല്‍, കിരണ്‍, വിനില്‍ എന്നിവര്‍ക്കു നേരെ മുളകുപൊടിയെറിയുകയും ശേഷം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതികള്‍ സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെട്ടെങ്കിലും പിന്നീട് ഒരു ആശുപത്രിയില്‍ ചികിത്സ തേടവേയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.

Tags:    

Similar News