ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമവും കൊലപാത ഭീഷണിയും; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Update: 2026-01-03 00:29 GMT

പാലക്കാട്: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. സുരേഷ് പോരുളിപാടം എന്നയാള്‍ക്കെതിരെയാണു കേസ്. ഇയാള്‍ ഒളിവിലാണ്. കാവശ്ശേരി പാടൂരില്‍ പുറമ്പോക്കിലെ ഷെഡില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയലാണ് ഇയള്‍ക്കെതിരെ കേസ് എടുത്തത്.

സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവിലാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. നടുറോഡിലിരുന്ന് പരസ്യമായി മദ്യപിച്ച ശേഷമായിരുന്നു അതിക്രമം. ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ച് പാടൂരില്‍ സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡ് ഇയാളും ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, അരവിന്ദ് എന്നിവരും ചേര്‍ന്നു നശിപ്പിച്ചതായും പരാതിയുണ്ട്. ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ദീപ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News