കോട്ടക്കല്‍ സ്റ്റേഷനിലെ കെട്ടിട നിര്‍മാണത്തില്‍ സുജിത് ദാസ് പണപ്പിരിവ് നടത്തി; നിര്‍മാണം അനധികൃതമെന്ന് പിവി അന്‍വര്‍

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി നിലമ്പൂര്‍ എംഎല്‍എ

Update: 2024-09-08 16:54 GMT

മലപ്പുറം: മലപ്പുറം മുന്‍ എസ് പി സുജിത് ദാസിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സുജിത് ദാസ്

കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തി നിലമ്പൂര്‍ എംഎല്‍എ

 മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ കെട്ടിടം നിര്‍മ്മിച്ചത് സര്‍ക്കാരിന്റെ യാതൊരു അനുമതിയും ഇല്ലാതെയാണെന്ന് അന്‍വര്‍ ആരോപിച്ചു.

പൊലീസിലെ തന്നെ ചിലരാണ് തനിക്ക് വിവരം നല്‍കിയതെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെട്ടിടം നിര്‍മ്മിക്കാത്തത് നാടിന്റെ ഭാഗ്യമെന്നും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ സന്ദര്‍ശനം നടത്തിയശേഷം എംഎല്‍എ പറഞ്ഞു. കോട്ടക്കലിലെ വ്യാപാരികളില്‍ നിന്നും മറ്റുമായി നാടുനീളെ പണപ്പിരിവ് നടത്തി നിര്‍മിച്ച കെട്ടിടമാണ്. ഇന്നലത്തെ മൊഴിയെടുപ്പില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഫലകത്തില്‍ എവിടെ നിന്നും പണം ലഭിച്ചു എന്നത് എഴുതിയിട്ടില്ല.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിജിപിയുടെ കള്ളത്തരങ്ങള്‍ക്ക് കൂട്ടുനിന്ന് നിര്‍മിച്ച കെട്ടിടമാണ്. സുജിത് ദാസിന്റെ മാഗ്നറ്റിക് പവര്‍ ഇപ്പോഴും എയര്‍ പോര്‍ട്ടില്‍ നിന്നും മാറിയിട്ടില്ല. ഒരു ക്രിമിനല്‍ സംഘം ആകെ വലിഞ്ഞു മുറുക്കുകയാണ്. എങ്ങനെയും പണം ഉണ്ടാക്കണമെന്നാണ് അവരുടെ ലക്ഷ്യം. തോക്ക് ലൈസന്‍സിനുള്ള നടപടികള്‍ തുടരുകയാണെന്നും ഉടന്‍ ലഭിക്കുമെന്നും പറഞ്ഞ അന്‍വര്‍ ഭയം ഉണ്ടായിട്ടല്ല തോക്ക് ലൈസന്‍സിന് അപേക്ഷിച്ചതെന്നും വ്യക്തമാക്കി.

അതേസമയം, പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന സുജിത് ദാസ് സസ്പെന്‍ഷനിലാണ്. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടര്‍ന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News