പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പോക്‌സോ കേസിൽ വയോധികന് 12 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

Update: 2024-10-18 07:33 GMT

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വിധി. വയോധികനായ 62കാരന് 12 വർഷം കഠിന തടവും പിഴയും വിധിച്ചിരിക്കുകയാണ് കോടതി. ഉണ്ണിക്കൃഷ്ണൻ എന്ന വയോധികനെയാണ് ചാവക്കാട് അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിന്നാലെ പിഴ തുക ഇരയ്ക്ക് നൽകാനും തീരുമാനം ആയി. അതുപോലെ പിഴ തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി ജയിലിൽ കിടക്കണമെന്നും ഉത്തരവിറക്കി.

സംഭവം നടക്കുന്നത് 2022 ഒക്‌ടോബര്‍ 19നാണ്. പ്രതി ഗുരുവായൂരിന് അടുത്തുള്ള കാരേക്കാട് എന്ന സ്ഥലത്താണ് താമസിച്ച് വന്നിരുന്നത്. ഇവിടെവച്ച് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. ശേഷം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിലാണ് ആദ്യം പരാതി എത്തിയത്.

തുടർന്ന് ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടത്തുകയായിരുന്നു. അങ്ങനെ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Tags:    

Similar News