കെഎസ്ആർടിസി ബസിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം; മദ്ധ്യവയസ്കന് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി

Update: 2025-05-29 05:27 GMT

തിരുവനന്തപുരം: ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ വെച്ച് സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ മദ്ധ്യവയസ്കന് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി. ഡാൻസ് പരിശീലനം കഴിഞ്ഞ് കെഎസ്ആർടിസി ബസിൽ മടങ്ങവെയാണ് വിദ്യാർത്ഥികൾക്ക് നേരെ അതിക്രമമുണ്ടായത്. കൊല്ലമ്പുഴ തോട്ടവാരം ലെയിനിൽ സാഫല്യത്തിൽ സുഹൃദനെ ( 62 )യാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ ജഡ്ജ് സി.ആർ. ബിജുകുമാർ ശിക്ഷിച്ചത്. രണ്ട് കേസുകളിലായാണ് ശിക്ഷ വിധിച്ചത്.

2023 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ഡാൻസ് പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് കെഎസ്ആർടിസി ബസിൽ വരികയായിരുന്ന വിദ്യാർത്ഥിനികളെ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. 14ഉം 18ഉം വയസ്സുള്ള വിദ്യാർത്ഥികൾക്ക് നേരെയായിരുന്നു അതിക്രമം. മംഗലാപുരം പോലീസിലായിരുന്നു ആദ്യം പരാതി നൽകിയത്.

എന്നാൽ പിന്നീട് കേസ് പോത്തൻകോട് പൊലീസിന് കൈമാറി. പരാതി ലഭിച്ച ദിവസം തന്നെ സുഹൃദനെ പോത്തൻകോട് പോലീസ് പിടികൂടി. പ്രതിക്കെതിരെ 2 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസും ചുമത്തി. പ്രോസിക്യൂഷനുവേണ്ടി ആറ്റിങ്ങൽ ഫാസ്റ്റ്ട്രാക്ക് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു.സലിംഷാ ഹാജരായി.

Tags:    

Similar News