സിസ്റ്റത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് ഡോ. ഹാരിസിന് തോന്നി: വേണ്ടപ്പെട്ടവരെ അത് ചൂണ്ടിക്കാണിച്ചിട്ടും സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കേണ്ട ഇടത്ത് എത്താന്‍ വേണ്ടി ഡോക്ടര്‍ ചെയ്തതായിരിക്കാം: ഡോ. ഹാരീസിനെ തളളാതെ ആരോഗ്യമന്ത്രി; ഡോ ഹാരീസിനെ ആരും ഒന്നും ചെയ്യില്ല

Update: 2025-06-29 07:36 GMT

പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോ. ഹാരീസ് ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ എല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021 ല്‍ രണ്ടര ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നേടിയതെങ്കില്‍ 2024 ല്‍ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള ഈ വര്‍ധനവ് സര്‍ക്കാര്‍ ആശുപത്രികളുടെ മികവിന് തെളിവാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കില്ലെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്. നേരത്തെ ഡോക്ടര്‍ക്കെതിരെ നടപടി വരുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സൂചന നല്‍കിയിരുന്നു.

ഡോ. ഹാരിസ് പറയുന്ന കാര്യങ്ങള്‍ കൃത്യമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐപിയിലും ഓപിയിലുമെത്തുന്ന രോഗികളുടെയും സര്‍ജറികളുെടയും എണ്ണത്തില്‍ വലിയ വര്‍ധനവുണ്ട്. 10 വര്‍ഷം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിന് ചികില്‍സയുണ്ടായിരുന്നില്ല. ലിവര്‍ ട്രാന്‍സ്്പ്ലാന്റേഷന്‍ നടത്തിയപ്പോള്‍ രോഗി മരിച്ചു പോയി. ഇന്നിപ്പോള്‍ എത്ര ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനാണ് ഇവിടെ നടക്കുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഡോ. ഹാരിസ് പറഞ്ഞിരിക്കുന്ന വിഷയം സിസ്റ്റത്തിന്റെ പ്രശ്നമായി കാണേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

സിസ്റ്റത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം ചൂണ്ടിക്കാണിച്ചത് അതാണ്. അദ്ദേഹത്തിന് വിശ്വാസമുള്ളതു കൊണ്ടാകാം അങ്ങനെ ചെയ്തത്. വേണ്ടപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടും അത് സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ഇടത്ത് എത്താന്‍ വേണ്ടി അദ്ദേഹം ചെയ്തതായിരിക്കാം. സിസ്റ്റമെന്നാല്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കട്ടെ. രോഗിയുടെ വിഷയം സ്വന്തം വിഷയമായി കരുതുന്നിടത്താണ് ഡോക്ടര്‍ വിജയിക്കുന്നത്. ഡോക്ടറുടെ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും.

സര്‍ക്കാര്‍ ആശുപത്രികളെ അടച്ചാക്ഷേപിക്കരുത്. ഡേറ്റ പരിശോധിക്കണം. രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് നമ്മള്‍ നോക്കണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2021 ല്‍ മൂന്നര ലക്ഷം പേര്‍ സൗജന്യ ചികില്‍സ നേടിയത് 2024 ല്‍ ആറരലക്ഷമായി. മൂന്നു വര്‍ഷം കൊണ്ട് എത്ര വലിയ വര്‍ധനവാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവെന്നതിന് തെളിവാണിത്. ജനങ്ങള്‍ക്ക് വിശ്വാസമുള്ളതു കൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നത്. സാധാരണക്കാര്‍ മാത്രമല്ല ഇന്ന് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. ചട്ടങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ഇതിന് ഭേദഗതി വരുത്തുന്നതിന് ഫയല്‍ അദാലത്ത് നടത്തി വരികയാണ് എന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News