30 ഓര്‍ഡര്‍ വരുമെങ്കില്‍ ഒരു 10 ഓര്‍ഡര്‍ ദിയയെ അറിയിക്കും; ദിയ ഈ ക്രൈം കണ്ടു പിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കില്‍ അവരുടെ കയ്യില്‍ റെഡി ക്യാഷ് ഉണ്ട്; ഇഷാനിയുടെ ഇടപെടലില്‍ ക്യൂആര്‍ കോഡ് മാറ്റി ലക്ഷങ്ങള്‍ കൊണ്ടു പോകല്‍ പൊളിഞ്ഞു; ചേച്ചിയെ രക്ഷിച്ചത് അനുജത്തി; 'ഒ ബൈ ഒസി'യില്‍ സംഭവിച്ചത് എന്ത്?

Update: 2025-06-10 11:14 GMT

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കെ കൃഷ്ണകുമാറിന്റെ മകള്‍ ദിയയെ സ്വന്തം ജീവനക്കാര്‍ പറ്റിച്ചത് എങ്ങനെ? അതു കണ്ടു പിടിച്ചത് എങ്ങനെ? ഇതിന് രണ്ടിനും കൃത്യമായ ഉത്തരം നല്‍കുകയാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണകുമാര്‍. സിന്ധുവിന്റെ വാക്കുകളിലുണ്ട് ആ ചതിയുടെ ആഴം. അത് എങ്ങനെയാണ് കണ്ടെത്തിയതെന്നും അമ്മ പറയുന്നു. അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരാണ് കൃഷ്ണകുമാര്‍-സിന്ധു ദമ്പതികളുടെ മക്കള്‍. ഇതില്‍ ഇഷാനിയുടെ ഇടപെടലാണ് കള്ളത്തരം കണ്ടെത്തിയത്. ഗര്‍ഭിണിയായ മകള്‍ക്ക് കടയില്‍ പോയി ഇരിക്കാന്‍ കഴിയാതെ വന്നതോടെ കട പൂര്‍ണമായും ജോലിക്കാരുടെ കയ്യില്‍ ആവുകയായിരുന്നു. അവരെ പൂര്‍ണമായും വിശ്വസിച്ചിരുന്ന ദിയയെ പറ്റിച്ച് വലിയ തുകകള്‍ അവര്‍ സ്വന്തം ക്യുആര്‍ കോഡിലേക്ക് സ്വീകരിക്കുകയും ദിയയുടെ കടയിലെ ആഭരണങ്ങള്‍ മറിച്ച് വിറ്റ് അത് അയയ്ക്കുന്ന കൊറിയര്‍ ഫീസ് കൂടി ദിയയെക്കൊണ്ട് തന്നെ കൊടുപ്പിക്കുകയും ചെയ്തിരുന്നു. മകള്‍ ഇഷാനിയുടെ സുഹൃത്ത് ആഭരണം വാങ്ങിയപ്പോള്‍ ഉണ്ടായ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ വഴിതെളിച്ചതെന്ന് സിന്ധു പറയുന്നു.

നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജമെന്നാണ് നിഗമനം. മോഷണ ആരോപണം ഉയര്‍ന്നതോടെ രക്ഷപെടാന്‍ വേണ്ടി കൗണ്ടര്‍ കേസായി നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണം. നിലവില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോഴാണ് കൃഷ്ണകുമാറിനെതിരായി പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്. ദിയയുടെ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് ബാങ്കില്‍ നിന്ന് തന്നെ തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് തട്ടിപ്പ് എങ്ങനെയാണ് കണ്ടെത്തിയതെന്ന് സിന്ധു തുറന്ന് പറയുന്നത്.

ഇഷാനിയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിച്ചപ്പോള്‍ ആ കുട്ടിയുടെ പേയ്‌മെന്റ് മറ്റൊരു ക്യുആര്‍ കോഡില്‍ വാങ്ങിയതോടു കൂടിയാണ് ഈ വിവരം പുറത്തറിഞ്ഞത്. അങ്ങനെ ആ കുട്ടി ഇഷാനിയോട് ചോദിച്ചു. ഇഷാനി, ദിയയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ ദിയ പറഞ്ഞു അങ്ങനെ ഞാന്‍ അവരോട് പറഞ്ഞിട്ടില്ലല്ലോ എന്ന്. അങ്ങനെ സംശയം തോന്നി ദിയ ഇന്‍സ്ഗ്രാമില്‍ ഒരു സ്റ്റോറി ഇട്ടിരുന്നു, 'എന്റെ ഓഫിസില്‍ വന്ന് ആരെങ്കിലും എന്റേതല്ലാത്ത ക്യുആര്‍ കോഡില്‍ പണം കൊടുത്ത് സാധനം വാങ്ങിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന്'. അത് പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ആയിരക്കണക്കിന് മെസ്സേജ് ആണ് ഞങ്ങള്‍ക്ക് വന്നത്. അങ്ങനെയാണ് ഇത് കണ്ടുപിടിക്കുന്നത്. ദിയ ഈ ക്രൈം കണ്ടുപിടിച്ചതിന്റെ പിറ്റേന്ന് തന്നെ നാലരലക്ഷം തിരികെ കൊണ്ടു തരണമെങ്കില്‍ അവരുടെ കയ്യില്‍ റെഡി ക്യാഷ് ഉണ്ട്. രാവിലെ പണയം വയ്ക്കാന്‍ പോകാന്‍ പോലും സമയമില്ല. ഒന്‍പത് മണി ആയപ്പോഴാണ് ദിയുടെ ഫ്‌ലാറ്റില്‍ അവര്‍ ഓടി വന്ന് കാല് പിടിക്കാന്‍ തുടങ്ങിയത്. അയ്യോ ചേച്ചി ഇത് വയ്ക്ക്, ആരോടും പറയല്ലേ ആരോടും പറയല്ലേ എന്ന് പറഞ്ഞു. അങ്ങനെയാണ് ദിയ ഞങ്ങളെ വിളിച്ചത്. ഈ പിള്ളേര്‍ ഇവിടെ കാശുമായി വന്നു കിടന്ന് കരഞ്ഞു ബഹളം വയ്ക്കുന്നു, നിങ്ങളൊന്ന് വരുമോ എന്ന് ചോദിച്ചു. ദിയ ആകെ സമ്മര്‍ദത്തില്‍ ആയിപോയി. ഇത്രയും കാശോടെ വന്നപ്പോഴാണ് ദിയ ആലോചിക്കുന്നത് ഇത്രയും അവര്‍ എടുത്തോ എന്നതു തന്നെ?-സിന്ധു പറയുന്നു.

അങ്ങനെയാണ് ഞങ്ങള്‍ പോയത്. ഞാന്‍ ആകെ പറഞ്ഞത് ഇത്രയേ ഉള്ളൂ, നിങ്ങള്‍ ദിയയുടെ ഓഫിസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ അന്നുതൊട്ടുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഒന്ന് കാണിക്കൂ. അത് കണ്ടിട്ട് അതിലപ്പോള്‍ കൂടുതല്‍ ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ക്കും പോകാം, നമുക്കും പോകാം, ഇത് ഇവിടെ തീര്‍ന്നു. അത് പറഞ്ഞപ്പോള്‍ ഇവര്‍ക്ക് ടെന്‍ഷന്‍ ആയി. അപ്പോള്‍ കൂടെയുള്ള പയ്യന്‍ കുറച്ചുകൂടി ക്യാഷ് കൊണ്ടുവരാം എന്നു പറഞ്ഞു. ദിയുടെ ഫ്‌ലാറ്റിന്റെ റിസപ്ഷന്‍ ഏരിയയിലാണ് ഇവരു വരുന്നതും ഈ കാലുപിടി നടക്കുന്നതും. അത് അവിടെ ഉള്ളവര്‍ക്ക് ബുദ്ധിമുട്ടാകും. അപ്പോഴാണ് ഓഫിസില്‍ പോകാം, നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം എന്നു പറഞ്ഞത്. അങ്ങനെയാണ് ഞങ്ങളുടെ ഓഫിസില്‍ ഇവര്‍ വന്നത്. ഇവിടെ ഇരിക്കുമ്പോള്‍ ഒരു പെണ്‍കൊച്ചിന്റെ ഭര്‍ത്താവ് പോയി നാലുലക്ഷം കൊണ്ടുവന്നു. ഞങ്ങളുടെ കയ്യില്‍ ഇത്രയേ ഉള്ളൂ ഞങ്ങള്‍ക്ക് ഇനി തരാന്‍ ഒന്നുമില്ല എന്നൊക്കെ പറഞ്ഞു. അവസാനം ഇവിടുന്ന് പോകുന്നതിനു മുമ്പേ ഇനിയും പറ്റുന്നത് കൊണ്ടുവരാം എന്ന് പറഞ്ഞു. ഇതു പറഞ്ഞിട്ടാണ് അവര്‍ പോകുന്നത്. ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യങ്ങള്‍ ഇട്ടാല്‍ പോലും എല്ലാവരെയും അറിയിക്കാം. പക്ഷേ ഞങ്ങള്‍ ആരും അത് ചെയ്തില്ല. വാട്‌സാപ്പ് വഴി വരുന്ന ഓര്‍ഡര്‍ ആണ് കൂടുതലും ഇവര്‍ ഡീല്‍ ചെയ്തുകൊണ്ടിരുന്നത്. 30 ഓര്‍ഡര്‍ വരുമെങ്കില്‍ ഒരു 10 ഓര്‍ഡര്‍ ദിയയെ അറിയിക്കും. ബാക്കി 20 ഇവരുടെ ക്യുആര്‍എല്‍ എടുക്കും. ദിയയുടെ ഈ വയ്യായ്മ കൊണ്ടാണ് ഓഫിസില്‍ പോയി സ്റ്റോക്ക് നോക്കാന്‍ പറ്റാതിരുന്നത്. ഓഫിസില്‍ കസ്റ്റമേഴ്‌സ് ആരും വരുന്നില്ല എന്ന് പറയുന്നത് ദിയ വിശ്വസിച്ചിരുന്നു.

ഒരു കുട്ടി ദിയയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി പുറത്ത് വേറെ ബിസിനസ്സ് നടത്തി. അത് ദിയയുടെ തന്നെ കൊറിയര്‍ ഏജന്റ് വഴി അയച്ച് ദിയയെക്കൊണ്ട് തന്നെ കൊറിയര്‍കാര്‍ക്കു പേയ്‌മെന്റ് കൊടുപ്പിച്ചു. അമേരിക്കയിലോട്ട് വരെ സാധനങ്ങള്‍ അയച്ചിരുന്നു. ദിയയുടെ സാധനങ്ങള്‍ അവര്‍ എടുത്ത് മറിച്ചു വിറ്റുകൊണ്ടിരുന്നു. ബിസിനസില്‍ എത്ര വിറ്റു പോകുന്നു എത്ര കിട്ടുന്നു എത്ര പ്രോഫിറ്റ് ഉണ്ട് അതൊന്നും നമ്മള്‍ നോക്കാറില്ല. ഇന്‍കം ടാക്‌സിലേക്ക് ഇവളുടെ ഡീറ്റെയില്‍സ് പോകുമ്പോള്‍ അതെല്ലാം ഞാന്‍ കാണുന്നുണ്ട്, പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട് ഇത്ര അല്ലല്ലോ കുറച്ചുകൂടെ വരേണ്ടതല്ലേ പേയ്‌മെന്റ്‌സ് എന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഒരു പരിധി കഴിയുമ്പോള്‍ നമ്മള്‍ അത് അധികം ചോദിക്കില്ല, നമ്മള്‍ എന്തിനാണ് അങ്ങോട്ട് പോയി അവരുടെ സ്വകാര്യതയില്‍ കൈകടത്തുന്നതെന്നു കരുതി വിട്ടുകളയും. ഒരുപക്ഷേ നമ്മള്‍ ആരെങ്കിലും ഇതില്‍ ഇടപെട്ടിരുന്നെങ്കില്‍ ഇങ്ങനെ ഒരിക്കലും സംഭവിക്കില്ലായിരുന്നു. 100 ശതമാനം സത്യം നമ്മുടെ ഭാഗത്താണ്. തൊട്ടപ്പുറത്ത് നില്‍ക്കുന്ന അവര്‍ വലിയ ഫ്രോഡുകളാണ്. എന്താണ് ആളുകള്‍ ഇങ്ങനെ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. രണ്ടു പയ്യന്മാരുടെ കൂടെ വരുന്ന ഇവരെ ആര് തട്ടിക്കൊണ്ടു പോകാന്‍, അത് മാത്രം ആലോചിച്ചാല്‍ പോരെ. ഞാനും എന്റെ മക്കളും ഇവിടെ ജോലിക്ക് നില്‍ക്കുന്നവരുമായി ഏഴു പെണ്ണുങ്ങള്‍ ആണ് ഉളളത്. ആ മൂന്നു പെണ്‍കുട്ടികളും അവരുടെ ഭര്‍ത്താക്കന്മാരും ഉണ്ട്. അവര്‍ തനിയെ വന്നു, തനിയെ പോയി, അവരെ ഞങ്ങള്‍ എങ്ങനെ തട്ടിക്കൊണ്ടു പോകാനാണ്.''സിന്ധു കൃഷ്ണയുടെ വാക്കുകള്‍.

Tags:    

Similar News