'അര്‍ദ്ധരാത്രി കടുത്ത തലവേദന കാരണം ഞെട്ടിയുണര്‍ന്നു; തലയ്ക്ക് പിന്നില്‍ ആരോ ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചതു പോലെ'; മൈഗ്രേയ്ന്‍ കടുത്തതിന്റെ ഫലമോ? ചിലപ്പോള്‍ പക്ഷാഘാതത്തിന് കാരണമായേക്കാം; പഠനങ്ങള്‍ പറയുന്നത്

മൈഗ്രേയ്ന്‍ ചിലപ്പോള്‍ പക്ഷാഘാതത്തിന് കാരണമായേക്കാം; പഠനങ്ങള്‍ പറയുന്നത്

Update: 2025-06-27 06:58 GMT

മൈഗ്രേയ്ന്‍ നമ്മെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ്. നിരവധി ശാരീരിക പ്രശ്നങ്ങളാണ് ഈ രോഗത്തിന് ഇരയായവര്‍ ഒരേ സമയം നേരിടേണ്ടി വരുന്നത് എന്നതും മൈഗ്രേയ്ന്റെ ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍ ഇപ്പോള്‍ ഒരു സംഘം ഗവേഷകര്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഈ രോഗവുമായി ബനധപ്പെട്ട ഒരു ഞെട്ടിക്കുന്ന കാര്യമാണ്. മൈഗ്രേയ്ന്‍ ചിലപ്പോള്‍ പക്ഷാഘാതത്തിന് കാരണമായേക്കാം എന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

അത് കൊണ്ട് തന്നെ ചെറുപ്പക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടനിലെ ലങ്കാഷയറില്‍ താമസിക്കുന്ന നഴ്സായി ജോലി നോക്കുന്ന ട്രേസി മക്മഹോണിന് ഉണ്ടായ ഒരനുഭവമാണ് ഇത് സംബന്ധിച്ച കൂടുതല്‍ വസ്തുതകള്‍ പുറത്തു കൊണ്ട് വന്നത്. ഒരു ദിവസം അര്‍ദ്ധരാത്രി ഇവര്‍ കടുത്ത തലവേദന കാരണം ഞെട്ടിയുണരുകയായിരുന്നു. മൈഗ്രേന്‍ രോഗിയായിരുന്ന മക്മഹോണ്‍ കരുതിയത് ഈ അസുഖം കാരണമാണ് തലവേദന ഉണ്ടായത് എന്നായിരുന്നു.

ബാത്ത്റൂമില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ മൊത്തത്തില്‍ ഇരുട്ടായത് പോലെ തോന്നി. നേരത്തേ ഒരിക്കലും മക്മഹോണിന്

ഇത്തരത്തില്‍ ഒരനുഭവം ഉണ്ടായിട്ടില്ലായിരുന്നു. തനിക്ക് അനങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നാണ് അവര്‍ പറയുന്നത്. പതിനൊന്ന് വയസ്സ് മുതല്‍, ട്രേസിക്ക് കടുത്ത മൈഗ്രെയ്ന്‍ ഉണ്ടായിരുന്നു. രോഗം കലശലാകുന്ന സമയത്ത് അവര്‍ക്ക് നല്ല തിളക്കമുള്ള വെളിച്ചം കാണുന്നത് പോലെയും രീരത്തിന്റെ ഒരു വശത്ത് എന്തോ ഇഴയുന്നത് പോലെയും അനുഭവപ്പെട്ടിരുന്നു. കഠിനമായ തലവേദന ആയിരിക്കും ഈ സമയത്ത് അവര്‍ അനുഭവിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ രോഗം കൂടുതല്‍ ഗുരുതരമാകാന്‍ തുടങ്ങി. ജോലി കഴിഞ്ഞ് വന്നപ്പോള്‍ പെട്ടെന്ന് ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ സോഫയില്‍ കിടക്കുകയായിരുന്നു. പെട്ടെന്ന് തലയ്ക്ക് പിന്നില്‍ ആരോ ഒരു ബേസ്ബോള്‍ ബാറ്റ് കൊണ്ട് അടിച്ചതു പോലെ അവര്‍ക്ക് തോന്നി. നഴ്സായ മക്മഹോണിന് പെട്ടെന്ന് തന്നെ തനിക്ക് പക്ഷാഘാതം ഉണ്ടായതായി മനസിലായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അവരെ സി.ടി സ്്കകാനിംഗിന് വിധേയയാക്കി. എന്നാല്‍ സ്‌ക്കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞത് അവര്‍ക്ക് പക്ഷാഘാതം ഉണ്ടായിട്ടില്ല എന്നാണ്.

മൈഗ്രേന്‍ കടുത്തതിന്റെ ഫലമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഡോക്ടര്‍ അവരോട് പറഞ്ഞു. എന്നാല്‍ ട്രേസി മക്മഹോണ്‍ വിശ്വസിക്കുന്നത് തനിക്ക് നേരിയ തോതിലുള്ള പക്ഷാഘാതം തന്നെയാണ് ഉണ്ടായതെന്നാണ്. ചെറുപ്പക്കാരില്‍ മൈഗ്രേയ്ന്‍ പലപ്പോഴും പക്ഷാഘാതത്തിന് വഴിവെയ്ക്കും എന്ന് തന്നെയാണ് സ്വന്തം അനുഭവത്തില്‍ നിന്ന് അവര്‍ കരുതുന്നത്. തന്റെ

ഓര്‍മ്മാ ശക്തി മോശമായിരുന്നു എന്നും സംസാരിക്കുമ്പോള്‍ ശരിയായ വാക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല എന്നും അവര്‍ വെളിപ്പെടുത്തുന്നു.

ശരീരത്തിന്റെ ഇടത് ഭാഗത്ത് ബലക്ഷയവും മക്മഹോണിന് അനുഭവപ്പെട്ടിരുന്നു. കാഴ്ചാ വൈകല്യങ്ങളും അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഒടുവില്‍ മക്മഹോണ്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ചെലവാക്കി എം.ആര്‍.ഐ സ്‌ക്കാനിംഗ് നടത്തി. അതിലും പക്ഷാഘാതത്തിന്റെ സൂചനകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഇതേ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അവരെ പക്ഷാഘാത രോഗികള്‍ക്കുള്ള വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ സ്‌ക്കാനിംഗില്‍ മക്മഹോണിന്റെ തലയില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. വിദഗ്ധ ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ സുഖം പ്രാപിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് മുതല്‍ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മൈഗ്രെയ്ന്‍ പക്ഷാഘാതത്തിനുള്ള ഒരു അപകട ഘടകമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Similar News