ദാരിദ്ര്യത്തില്‍ നിന്ന് അധികാരത്തിന്റെ നെറുകയിലേക്ക്; മതപഠനത്തിന് ശേഷം ഷാ ഭരണകൂടത്തിന്റെ പാശ്ചാത്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി; ഇറാന്റെ 'സുപ്രീം പവര്‍' ആയത് ഇ്സ്ലാമിക വിപ്ലവത്തിന്റെ അനുഭവ കരുത്തില്‍; ഹമാസിനും ഹിസ്ബുള്ളയ്ക്കും പിന്നിലെ ചാലക ശക്തി; ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇമേജ് കെടുത്തി; ഒടുവില്‍ 'പിശാച്' തീര്‍ത്തു; ഇറാനെ ഞെട്ടിച്ച് ഖമനയിയുടെ കൊല; കനല്‍വഴികളിലൂടെ നടന്ന നേതാവിന് ദാരൂണാന്ത്യം
ടെഹ്റാന്‍: പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ അഗ്‌നിപര്‍വ്വതമായിരുന്നു ആയത്തുല്ല അലി ഖമനയി. അമേരിക്കയെ 'വലിയ പിശാച്' എന്നും ഇസ്രയേലിനെ 'ചെറിയ പിശാച്' എന്നും വിട്ടുവീഴ്ചയില്ലാതെ വിളിച്ച ഈ 85-കാരന്‍, ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരിയായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ ലോകത്തെ നടുക്കുമ്പോള്‍, ദാരിദ്ര്യത്തില്‍ നിന്ന് ആരംഭിച്ച് ഒരു വന്‍ശക്തിയുടെ പരമോന്നത പദവി വരെ എത്തിയ ഖമനയിയുടെ ജീവിതം പോരാട്ടങ്ങളുടെ വലിയൊരു ചരിത്രപുസ്തകമാണ്.
ദാരിദ്ര്യത്തില്‍ നിന്ന് വിപ്ലവത്തിന്റെ നെറുകയിലേക്ക്
1939-ല്‍ മഷ്ഹദിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ഖമനയി ജനിച്ചത്. മതപഠനത്തിന് ശേഷം ഷാ ഭരണകൂടത്തിന്റെ പാശ്ചാത്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. വിപ്ലവ നേതാവ് ആയത്തുല്ല ഖുമൈനിയുടെ പ്രിയ ശിഷ്യനായി മാറിയ ഖമനയി, ആറ് തവണ തടവുശിക്ഷ അനുഭവിച്ചു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പ്രതിരോധ മന്ത്രിയായും പിന്നീട് പ്രസിഡന്റായും അദ്ദേഹം തിളങ്ങി. 1989-ല്‍ ഖുമൈനിയുടെ മരണശേഷമാണ് ഖമനയി ഇറാന്റെ 'സുപ്രീം പവര്‍' ആയി ചുമതലയേറ്റത്.
കഴിഞ്ഞ 36 വര്‍ഷമായി ഇറാന്റെ സൈന്യം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍ എന്നിവയെല്ലാം ഖമനയിയുടെ വിരല്‍ത്തുമ്പിലായിരുന്നു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (കഞഏഇ) എന്ന കരുത്തുറ്റ സൈന്യത്തെ കെട്ടിപ്പടുത്ത അദ്ദേഹം, ഉപരോധങ്ങള്‍ക്കിടയിലും ഇറാന്റെ ആണവ-മിസൈല്‍ പദ്ധതികളെ ലോകോത്തര നിലവാരത്തിലെത്തിച്ചു. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ക്ക് പിന്നിലെ ചാലകശക്തിയും ഖമനയിയുടെ ഉറച്ച നിലപാടുകളായിരുന്നു.
വിപ്ലവത്തിൻ്റെ സൂര്യോദയവും അധികാരവും
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിലൂടെ ഷാ ഭരണകൂടം തകർക്കപ്പെട്ടപ്പോൾ, പുതിയ ഇറാനിയൻ സർക്കാരിന്റെ നിർണ്ണായക ഘടകമായി ഖമേനി മാറി. വിപ്ലവ കൗൺസിലിൽ അംഗമായ അദ്ദേഹം പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
പ്രസിഡന്റ് പദവിയിലേക്ക്: 1981-ൽ ഇറാൻ്റെ മൂന്നാമത്തെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇറാഖുമായുള്ള ദീർഘകാല യുദ്ധത്തിനിടയിൽ രാജ്യം തകരാതെ കാത്തത് ഖമേനിയുടെ ഭരണപാടവമായിരുന്നു.
പരമോന്നത നേതാവ്: 1989-ൽ ഇസ്‌ലാമിക വിപ്ലവത്തിൻ്റെ പിതാവായ ആയത്തൊള്ള ഖുമൈനി അന്തരിച്ചപ്പോൾ, ഇറാൻ്റെ പരമോന്നത സഭ ഖമേനിയെ 'സുപ്രീം ലീഡർ' (പരമോന്നത നേതാവ്) ആയി തിരഞ്ഞെടുത്തു. അന്ന് മുതൽ ഇന്നുവരെ ഇറാന്റെ സർവ്വസൈന്യാധിപനും രാഷ്ട്രീയ-മത തലവനും ഖമേനിയാണ്.
എന്താണ് 'സുപ്രീം ലീഡർ' എന്ന പദവി?
ഇറാനിൽ പ്രസിഡന്റും പാർലമെന്റും ഉണ്ടെങ്കിലും, അവസാന വാക്ക് ആയത്തൊള്ള അലി ഖമേനിയുടേതാണ്. സൈന്യം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങൾ, വിദേശനയം എന്നിവയെല്ലാം അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
സൈനികാധിപത്യം: ലോകത്തെ ഏറ്റവും വലിയ സായുധ സേനകളിലൊന്നായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അദ്ദേഹത്തിന് കീഴിലാണ്.
നയതന്ത്രം: ആണവക്കരാറുകൾ മുതൽ അയൽരാജ്യങ്ങളുമായുള്ള ബന്ധം വരെ തീരുമാനിക്കുന്നത് ഖമേനിയാണ്.
അമേരിക്കയ്ക്കും ഇസ്രായേലിനും ചതുർത്ഥിയായ നേതാവ്
ഖമേനിയുടെ ഭരണകാലഘട്ടത്തിലാണ് ഇറാൻ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തിയായി മാറിയത്. അമേരിക്കയെ 'വലിയ പിശാച്' എന്നും ഇസ്രായേലിനെ 'ചെറിയ പിശാച്' എന്നും വിശേഷിപ്പിക്കുന്ന ഖമേനി, പലസ്തീൻ പോരാട്ടങ്ങളുടെ പ്രധാന പിന്തുണക്കാരനാണ്.
ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്ക് പിന്നിലെ കരുത്ത് ഖമേനിയുടെ നിലപാടുകളാണ്. ഇറാന്റെ ആണവ പദ്ധതികളുമായി മുന്നോട്ട് പോകാൻ അദ്ദേഹം നൽകിയ ധൈര്യം അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും എന്നും ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത ഉപരോധങ്ങൾക്കിടയിലും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതിരോധ വ്യവസായത്തെയും പിടിച്ചുനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.
വിവാദങ്ങളും വെല്ലുവിളികളും
ഏതൊരു ഭരണാധികാരിയേയും പോലെ ഖമേനിയും വിവാദങ്ങളിൽ നിന്ന് മുക്തനല്ല. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അദ്ദേഹം പുലർത്തുന്ന കടുത്ത യാഥാസ്ഥിതിക നിലപാടുകൾ യുവതലമുറയിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളും മനുഷ്യാവകാശ ലംഘന ആരോപണങ്ങളും അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിന് തിരിച്ചടിയായി. എന്നിരുന്നാലും, രാജ്യത്തെ ഗ്രാമീണ മേഖലകളിലും മതവിശ്വാസികൾക്കിടയിലും ഖമേനി ഇപ്പോഴും ഒരു രക്ഷകനായിട്ടാണ് കാണപ്പെടുന്നത്.
കൊല്ലപ്പെട്ടെന്ന വാർത്തയും നിലവിലെ അവസ്ഥയും
അടുത്ത കാലത്തായി ഖമേനിയുടെ ആരോഗ്യത്തെക്കുറിച്ച് ധാരാളം ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. അടുത്തിടെ ഇസ്രായേലും അമേരിക്കയും അദ്ദേഹം കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത് വലിയ ചർച്ചയായി. എന്നാൽ, ഖമേനി ജീവനോടെയുണ്ടെന്നും അദ്ദേഹം തന്റെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നുണ്ടെന്നും ഇറാൻ ഗവൺമെന്റ് ആവർത്തിച്ച് വ്യക്തമാക്കുന്നു.
ഇന്ന് പശ്ചിമേഷ്യ കത്തുമ്പോൾ, യുഎഇയിലേക്കും ഇസ്രായേലിലേക്കും മിസൈലുകൾ അയക്കാൻ ഇറാന് കരുത്ത് പകരുന്നത് ഖമേനിയുടെ പോരാട്ടവീര്യമാണ്. തന്റെ ജീവിതത്തിൻ്റെ അവസാന നാളുകളിലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിൻ്റെ മുന്നണിപ്പോരാളിയായി നിൽക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ആരാണ് ഖമേനി എന്ന ചോദ്യത്തിന് ഉത്തരം കേവലം ഒരു വ്യക്തി എന്നതിലുപരി ഒരു ആശയമാണ്. പാശ്ചാത്യ അധിനിവേശത്തെ ഭയപ്പെടാതെ, സ്വയം പര്യാപ്തമായ ഒരു മുസ്ലിം രാഷ്ട്രം എന്ന സ്വപ്നത്തിലേക്ക് ഇറാനെ നയിച്ച നേതാവാണ് അദ്ദേഹം. വിമർശകർ അദ്ദേഹത്തെ ഏകാധിപതി എന്ന് വിളിക്കുമ്പോൾ, അനുയായികൾ അദ്ദേഹത്തെ ഇസ്‌ലാമിക ലോകത്തിന്റെ നായകനായി കാണുന്നു. പശ്ചിമേഷ്യയുടെ ഭാവി എന്ത് എന്നത് ഇപ്പോഴും ഖമേനി എന്ന 85-കാരന്റെ വാക്കുകളെയും തീരുമാനങ്ങളെയും ആശ്രയിച്ചാണ് ഇരിക്കുന്നത്.
വിവാദങ്ങളും പ്രക്ഷോഭങ്ങളും
രാജ്യത്തിനകത്ത് ഖമനയിക്ക് വിമര്‍ശകരും കുറവായിരുന്നില്ല. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളും സാമ്പത്തിക തകര്‍ച്ചയും ഭരണകൂടത്തിനെതിരെ ജനങ്ങളെ തെരുവിലിറക്കി. എന്നാല്‍ ഈ പ്രതിഷേധങ്ങളെയെല്ലാം സൈനിക കരുത്ത് ഉപയോഗിച്ച് അദ്ദേഹം അടിച്ചമര്‍ത്തി. രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ ഇപ്പോഴും ഒരു രക്ഷകനായി ഖമനയി ആരാധിക്കപ്പെടുമ്പോഴും, നഗരങ്ങളിലെ യുവതലമുറ മാറ്റത്തിനായി ദാഹിച്ചിരുന്നു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും കണ്ണിലെ കരടായിരുന്ന ഖമനയി, തന്റെ അവസാന നാളുകളിലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയായി നിലകൊണ്ടു. യുഎഇയിലേക്കും ഇസ്രയേലിലേക്കും മിസൈലുകള്‍ അയക്കാന്‍ ഇറാന് ധൈര്യം പകര്‍ന്നത് അദ്ദേഹത്തിന്റെ ഈ പോരാട്ടവീര്യമായിരുന്നു. ലോകം ഭീതിയോടെ ഉറ്റുനോക്കിയ ആ കരുത്തന്‍ ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയം അനിശ്ചിതത്വത്തിന്റെ പുതിയ തീരത്താണ്.
അതേസമയം, രാജ്യത്ത് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മതിയായ നടപടികള്‍ സ്വീകരിക്കാതിരുന്നതും സബ്സിഡികള്‍ നിര്‍ത്തലാക്കിയതും ജനങ്ങളെ ചൊടിപ്പിച്ചു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയും കൂടിയായതോടെ ജനം തെരുവിലിറങ്ങി. തൊഴിലില്ലായ്മ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആഭ്യന്തര പ്രതിഷേധത്ത ഉരുക്ക് മുഷ്ടിയോടെ ഖമനയി അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ലോകം കണ്ടത്.
ഡിസംബര്‍ അവസാനവാരം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര പ്രക്ഷോഭത്തില്‍ ഖമനയിക്കെതിരെ മുദ്രാവാക്യങ്ങളുമായി ജനം തെരുവിലിറങ്ങി. ഏകാധിപത്യം അവസാനിപ്പിക്കാന്‍ കാലമായെന്നും ഇറാന് ഈ നേതൃത്വമല്ല വേണ്ടതെന്നും ജനം ഏറ്റുവിളിച്ചു. തുടക്കത്തില്‍ അയഞ്ഞ സമീപനം സ്വീകരിച്ചുവെങ്കിലും പ്രക്ഷോഭം രാജ്യം മുഴുവന്‍ വ്യാപിക്കുന്നുവെന്ന് കണ്ടതോടെ ഖമനയി ഭരണകൂടം സ്വന്തം പൗരന്‍മാര്‍ക്കെതിരെ തിരിഞ്ഞു. ഇറാഖില്‍ നിന്നുവരെ സൈന്യത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. ഏഴായിരത്തോളം പേര്‍ തടവിലാക്കപ്പെട്ടു.
പ്രക്ഷോഭത്തിന്‍റെ അലയൊലികള്‍ ഒടുങ്ങി വരുമ്പോഴാണ് അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ക്ക് ഖമനയി ഭരണകൂടം തുടക്കം കുറിച്ചത്. ഒമാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്ക– ഇറാന്‍ കരാര്‍ സാധ്യമാകുമെന്ന് ലോകം പ്രതീക്ഷിച്ചിരിക്കെ മൂന്നാം വട്ട ചര്‍ച്ചകള്‍ അലസിപ്പിരിഞ്ഞു. ഇതിന് പിന്നാലെയാണ് ഇറാനെ ഇസ്രയേലിനെ കൂട്ടുപിടിച്ച് അമേരിക്ക ആക്രമിച്ചത്. ആക്രമണത്തില്‍ 200 ലേറെ ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെടുകയും 747ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഖമനയിയെയും ഉറ്റ അനുയായികളെയും ഇറാന്‍റെ ഉന്നത നേതാക്കളെയുമടക്കം വകവരുത്തിയെന്നും അമേരിക്ക അവകാശപ്പെടുന്നു.
