25 കോടിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ എസ്ജെ ഏജന്‍സി; ഒരു മാസം മുമ്പ് ബത്തേരിയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് ഏജന്‍സി ഉടമ ജനീഷ്; അയല്‍ സംസ്ഥാനക്കാരനാണോ ടിക്കറ്റെടുത്തത് എന്നും വ്യക്തമല്ല; ആ ഭാഗ്യശാലിയെ അറിവായില്ല

25 കോടിയുടെ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് വയനാട്ടിലെ എസ്ജെ ഏജന്‍സി

Update: 2024-10-09 09:43 GMT

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ലഭിച്ച ടിജി 434222 എന്ന ടിക്കറ്റ് വില്‍പ്പന നടത്തിയത് വയനാട് പനമരത്തെ എസ് ജെ ലോട്ടറി ഏജന്‍സിയില്‍. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏജന്റ് ജിനീഷ് എ എം യാളുടേതാണ് എസ് ജെ ഏജന്‍സി. ഭാഗ്യശാലി ആരെന്നതില്‍ വ്യക്തതയില്ല. അയല്‍ സംസ്ഥാനക്കാരില്‍ ആരെങ്കിലുമാണോ ടിക്കറ്റ് വാങ്ങിയതെന്നും സംശയിക്കുന്നു.

ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്. സുല്‍ത്താന്‍ ബത്തേരിയിലുള്ള നാഗരാജ് എന്ന ഏജന്റാണ് ജിനേഷില്‍ നിന്ന് ടിക്കറ്റെടുത്ത് വിറ്റത്. സുല്‍ത്താന്‍ ബത്തേരിയിലാണ് അദ്ദേഹത്തിന്റെ കട. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജില്ലയില്‍ വില്‍പന താരതമ്യേന കുറവായിരുന്നുവെന്നും ജിനീഷ് പ്രതികരിച്ചു.

ഒരു മാസം മുമ്പാണ് ടിക്കറ്റ് വിറ്റത് എന്നതിനാല്‍ സമ്മാനം ആര്‍ക്കാണ് ലഭിച്ചതെന്ന് പറയാന്‍ സാധിക്കില്ലെന്ന് നാഗരാജ് പ്രതികരിച്ചു. കേരളത്തില്‍ വന്നിട്ട് 15 വര്‍ഷമായെന്ന് നാഗരാജ് പറഞ്ഞു. ''ഇതുവരെ 75 ലക്ഷത്തിന്റെ സമ്മാനം വരെ ഈ ഏജന്‍സി വഴി വിറ്റ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നത്. ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. അത്രയ്ക്കും സന്തോഷമാണ്. 10 വര്‍ഷം പല കടകളില്‍ ലോട്ടറി എടുത്തുകൊടുക്കാന്‍ നിന്നിരുന്നു. സ്വന്തമായി ഏജന്‍സി തുടങ്ങിയത് അഞ്ച് വര്‍ഷം മുന്‍പാണ്'' നാഗരാജ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍.

രണ്ടാം സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പരുകള്‍

TD 281025

TJ 123040

TJ 201260

TB 749816

TH 111240

TH 612456

TH 378331

TE 349095

TD 519261

TH 714520

TK 124175

TJ 317658

TA 507676

TH 346533

TE 488812

TJ 432135

TE 815670

TB 220261

TJ 676984

TE 340072

സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ടാിയിരുന്നു. പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ 12 കോടി രൂപാ സമ്മാനത്തുകയുള്ള പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

Tags:    

Similar News