ഈ പ്രപഞ്ചത്തില്‍ ഭൂമിക്കൊരു ചേട്ടനുണ്ടോ? ഒരു സൂപ്പര്‍ എര്‍ത്ത് ഗ്രഹം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍; കെപ്ലര്‍-725ന് ഭൂമിയുടെ പത്ത് മടങ്ങ് വലുപ്പം; വളരെ ഉയര്‍ന്ന ചൂടോ തണുപ്പോ ഇല്ലാത്തതിനാല്‍ ജലമുണ്ടാകാമെന്ന് നിഗമനം

ഈ പ്രപഞ്ചത്തില്‍ ഭൂമിക്കൊരു ചേട്ടനുണ്ടോ?

Update: 2025-06-05 07:36 GMT

ബീജിംഗ്: പ്രപഞ്ചത്തില്‍ ഭൂമി മാത്രമാണോ ഉള്ളതെന്ന സംശയം മനുഷ്യരാശി ഉണ്ടായ കാലം മുതല്‍ തന്നെ ഉയരുന്ന ചോദ്യമാണ്. അന്യഗ്രഹ ജീവികളെ കുറിച്ചും പറക്കും തളികകളെ കുറിച്ചും എല്ലാം തന്നെ എപ്പോഴും നിരവധി കഥകളാണ് നമ്മള്‍ കേള്‍ക്കാറുളളതും. എന്നാല്‍ ചൈനയിലെ ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നത് മറ്റൊരു ഗ്രഹത്തില്‍ ജീവനുണ്ട് എന്നതാണ്. 2400 പ്രകാശ വര്‍ഷം അകലെ ജീവന്‍ സാധ്യമാകുന്ന തരത്തിലുള്ള ഒരു സൂപ്പര്‍ എര്‍ത്ത് ഗ്രഹം കണ്ടെത്തി എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്.

കെപ്ലര്‍-725 സി എന്ന് വിളിക്കപ്പെടുന്ന ഈ വിദൂര ഗ്രഹത്തിന് ഭൂമിയുടെ 10 മടങ്ങ് വലിപ്പം ഉണ്ടെന്നാണ് ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. അവിടം തികച്ചും വാസയോഗ്യമായ സ്ഥലമാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. സൂര്യനെ പോലെ അവിടെയും വലിയൊരു നക്ഷത്രമുണ്ടെന്നും അത് വളരെ അകലെ ആയതിനാല്‍ വളരെ ചൂടോ തണുപ്പോ ഇവിടെ അനുഭവപ്പെടുകയില്ല. ഇവിടെ ജലവും ഉണ്ടായിരിക്കും എന്നാണ് നിഗമനം. ഭൂമിയിലെ പോലെ അതേ അന്തരീക്ഷത്തില്‍ ഇവിടെയും ജീവിക്കാന്‍ കഴിയുമെന്നാണ്

പ്രതീക്ഷിക്കപ്പെടുന്നത്.

ഭൂമിയെപ്പോലെ, കെപ്ലര്‍-725 സിയും പാറക്കെട്ടുകളുള്ള ഗ്രഹമാണൊണ് കരുതപ്പെടുന്നത്. ഒരുപക്ഷേ സമുദ്രവും കരയും എല്ലാം ഇവിടെ ഉണ്ടാകാം. ചിലപ്പോള്‍ ഈ ഗ്രഹത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്താല്‍ നിറഞ്ഞിരിക്കാനും സാധ്യതയുണ്ട്. കെപ്ലറിന് ഒരു പ്രാവശ്യം അവിടുത്തെ നക്ഷത്രത്തെ ചുറ്റിവരാന്‍ 207 ദിവസം വേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ഭൂമിയേക്കാള്‍ ഒരു വര്‍ഷം കുറവാണ് ഇവിടെ.




 


കെപ്ലര്‍-725 എന്നറിയപ്പെടുന്ന നക്ഷത്രം നമ്മുടെ സൂര്യനേക്കാള്‍ വളരെ പ്രായം കുറഞ്ഞതാണ്. 4.6 ബില്യണ്‍ വര്‍ഷം പഴക്കമുള്ള നമ്മുടെ സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.6 ബില്യണ്‍ വര്‍ഷം മാത്രം പഴക്കമുള്ളതാണ് അവരുടെ സൂര്യന്‍. 2009 ല്‍ വിക്ഷേപിച്ച കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ജ്യോതിശാസ്ത്രജ്ഞര്‍ ആദ്യം ഈ നക്ഷത്രവ്യവസ്ഥയെ കണ്ടെത്തിയത്. പത്ത് വര്‍ഷത്തോളമാണ് ഈ ദൂരദര്‍ശിനി ബഹിരാകാശത്ത് ചെലവിട്ട് നിരവധി വിവരങ്ങള്‍ ലഭ്യമാക്കിയത്.

കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നുള്ള അളവുകളെ അടിസ്ഥാനമാക്കി, ട്രാന്‍സിറ്റ് ടൈമിംഗ് വേരിയേഷന്‍ എന്ന നൂതനമായരീതി ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. 1995 ലാണ് സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന ഒരു ഗ്രഹത്തെ കുറിച്ച് ആദ്യമാിയ വിവരം ലഭിക്കുന്നത്.


 



Tags:    

Similar News