ആകാശത്ത് നിന്ന് മാത്രമല്ല, കടലിനടിയില്‍ കൂടിയും വന്യജീവികള്‍ എത്താം; കടലില്‍ വട്ടത്തില്‍ കണ്ട ബബിള്‍ റിങ് സൂചിപ്പിക്കുന്നത് അന്യഗ്രഹത്തില്‍ നിന്നുള്ള ആശയവിനിമയ ശ്രമമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍; ഭൂമിക്കപ്പുറം മനുഷ്യജീവന് തേടിയുള്ള യാത്രയില്‍ വഴിത്തിരിവ്

ആകാശത്ത് നിന്ന് മാത്രമല്ല, കടലിനടിയില്‍ കൂടിയും വന്യജീവികള്‍ എത്താം

Update: 2025-06-12 08:21 GMT

ന്യൂയോര്‍ക്ക്: മനുഷ്യന് എല്ലാ കാലത്തും താല്‍പ്പര്യമുളള ഒരു വിഷയമാണ് അന്യഗ്രഹ ജീവികകളും പറക്കും തളികകളും. ഇവയെല്ലാം ആകാശത്ത് കൂടെയാണ് വരുന്നത് എന്ന നമ്മളുടെ സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്ന രീതിയിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആകാശത്ത് നിന്ന് മാത്രമല്ല കടലിനടിയില്‍ കൂടിയും അന്യഗ്രഹ ജീവികള്‍ എത്താമെന്നാണ് ഒരു സംഘം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

കടലില്‍ വെള്ളത്തിനടിയില്‍ കണ്ട് ബബിള്‍ റിംഗ് സൂചിപ്പിക്കുന്നത് അന്യഗ്രഹത്തില്‍ നിന്നുള്ള ആശയ വിനിമയ ശ്രമമാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിക്കപ്പുറം മനുഷ്യജീവന് തേടിയുള്ള യാത്രയില്‍ ഈ കണ്ടെത്തല്‍ വഴിത്തിരിവായി മാറുമെന്നാണ് കരുതപ്പെടുന്നത്. വെള്ളത്തിനടിയില്‍ നിന്ന് വരുന്ന വലിയ പുകലയം പോലെയുള്ള കുമിളകള്‍ കൂനന്‍ തിമിംഗലങ്ങളാണ് പുറപ്പെടുവിക്കുന്നതെന്നാണ് കരുതപ്പെട്ടിരുന്നത്.

ഇത് മനുഷ്യരെ അഭിവാദ്യം ചെയ്യുന്നതിനുള്ള അവരുടെ രീതിയാണ് എന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപററാനുള്ള മനപൂര്‍വ്വമായ ഒരു ശ്രമമാണ് ഇതെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. തിമിംഗലങ്ങള്‍ വര്‍ഷങ്ങളായി ആളുകളുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഈ പ്രതിഭാസത്തെക്കുറിച്ച് ആരും പഠിച്ചിട്ടില്ല.

പ്രപഞ്ചത്തിലെ അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം മെച്ചപ്പെടുത്താന്‍ ഗവേഷകരെ ഈ കുമിള വളയങ്ങള്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശത്ത് നിന്നുള്ള അസാധാരണമായ സിഗ്നലുകള്‍ കണ്ടെത്താന്‍ ഇക്കാര്യം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. അന്യഗ്രഹജീവികള്‍ ഭൂമിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതുപോലെ, ബുദ്ധിയുള്ള സമുദ്രജീവികള്‍ മനുഷ്യരുമായി സംസാരിക്കാന്‍ ശ്രമിക്കുന്നതിന്റെ സൂചനയായിരിക്കുമോ ഇതെന്ന് നിരീക്ഷിക്കുകയാണ് ശാസ്ത്രജ്ഞന്‍മാര്‍.

2019നും 2023 നും ഇടയില്‍ 11 വ്യത്യസ്ത ഹംപ്ബാക്ക് തിമിംഗലങ്ങളുടെ വിശദാംശങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ വിശകലനം ചെയ്തു. ഈ തിമിംഗലങ്ങള്‍ ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. ഇതെല്ലാം അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി സമ്പര്‍ക്കം തേടുമെന്ന അനുമാനത്തെ കൂടുതല്‍ ബലപ്പെടുത്തുന്നതായിട്ടാണ് കരുതപ്പെടുന്നത്.

Tags:    

Similar News