- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തന്തപ്പേര്' മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തു; ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവിന്; മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ
തിരുവനന്തപുരം: മനുഷ്യബന്ധങ്ങളുടെ സങ്കീർണത പ്രമേയമാക്കിയ ഷോ മിയാക്കി സംവിധാനം ചെയ്ത 'ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സ്' മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം കരസ്ഥമാക്കി. പത്ത് ദിവസത്തെ ചലച്ചിത്രോത്സവത്തിന് ഇന്നലെയാണ് സമാപനം കുറിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത 'ഖിഡ്കി ഗാവ്' മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടിയപ്പോൾ, ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത 'തന്തപ്പേര്' ജനപ്രിയ ചിത്രത്തിനുള്ള ഓഡിയൻസ് പോൾ പുരസ്കാരവും പ്രത്യേക ജൂറി പരാമർശവും നേടി.
സുവർണചകോരം നേടിയ 'ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സ്' എന്ന ചിത്രത്തിന് 20 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അർജന്റിനിയൻ ചിത്രമായ 'ബിഫോർ ദ ബോഡി'യുടെ സംവിധായകരായ കരീന പിയാസ, ലൂസിയ ബ്രാസെലിസ് എന്നിവർ മികച്ച സംവിധായകനുള്ള രജതചകോരം നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഈ പുരസ്കാരത്തിൽ ഉൾപ്പെടുന്നത്.
മികച്ച മലയാള നവാഗത സംവിധായകനായി ഫാസിൽ റസാഖ് തിരഞ്ഞെടുക്കപ്പെട്ടു. 'ചിത്രം' എന്ന സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്.
ഈ മാസം 12-ന് തിരിതെളിഞ്ഞ മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സാംസ്കാരിക തലസ്ഥാനത്ത് സിനിമാസ്വാദകർക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.




