ചെന്നൈ: തമിഴ് സിനിമയിലെ ഏറ്റവും വലിയ പരാജയങ്ങളില്‍ ഒന്നായാണ് ഇന്ത്യന്‍ 2 ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.ചിത്രം ആരാധകരെയും സിനിമാപ്രേമികളെയും ഒരുപോലെ നിരാശപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ഈ പരാജയം ഇപ്പോള്‍ ഒടിടിയെയും പ്രതികൂലമായി ബന്ധിച്ചിരിക്കുകയാണ്.നെറ്റ്ഫ്ലിക്സാണ് ഇന്ത്യന്‍ 2വിന്റെ പോസ്റ്റ്-തിയറ്റര്‍ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ മോശം പ്രകടനം കണക്കിലെടുത്ത് നിര്‍മ്മാതാക്കളുമായുള്ള ഒടിടി കരാറില്‍ പുനര്‍ ആലോചന വേണം എന്ന നിലപാടിലാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്.ട്രാക്ക് ടോളിവുഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യന്‍ 2 ന്റെ സ്ട്രീമിംഗ് അവകാശം 120 കോടിക്കാണ് റിലീസിന് മുന്‍പ് സ്വന്തമാക്കിയത്. തിയേറ്റര്‍ റിലീസിന് മുമ്പ് തുക നല്‍കി. ഇപ്പോള്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായപ്പോള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സ് 120 കോടിയുടെ ഇടപാടിന് അത് സമ്മതിക്കുന്നില്ല.

ഇതിനാല്‍ പകുതി പണം തിരിച്ചുതരാന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.ഈയിടെയായി ബോക്‌സോഫീസിലെ സിനിമകളുടെ പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ അന്തിമ ഡീല്‍ തുക തീരുമാനിക്കുന്നത്. അതിനാല്‍, ഇന്ത്യന്‍ 2 ന്റെ കാര്യത്തില്‍ നെറ്റ്ഫ്ലിക്സും നിര്‍മ്മാതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതുവരെ ചിത്രത്തിന്റെ ഒടിടി പ്രീമിയര്‍ നീണ്ടേക്കുമെന്നും വിവരങ്ങളുണ്ട്.

അവസാന അപ്‌ഡേറ്റ് അനുസരിച്ച് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ഇന്ത്യന്‍ 2 വെറും 81 കോടി മാത്രമാണ് നേടിയത്. ചിത്രത്തിന്റെ ഗ്രോസ് 95.58 കോടിയാണ്.വിദേശത്ത് ഇതുവരെ 51 കോടി ഗ്രോസാണ് നേടിയത്.ഇന്ത്യന്‍, ഓവര്‍സീസ് ഗ്രോസ് സംയോജിപ്പിച്ച്, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 146.58 കോടി ഗ്രോസ് ആണ് ചിത്രം നേടിയത്. പ്രേക്ഷകരില്‍ നിന്നുള്ള മോശം സ്വീകരണത്തിന് ശേഷം ചിത്രത്തിന്റെ സ്‌ക്രീനുകള്‍ കുത്തനെ കുറഞ്ഞിരുന്നു.250 കോടിയുടെ ബജറ്റിലാണ് ചിത്രം എടുത്തത് എന്നാണ് വിവരം.