- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മരിച്ചവർക്കും നീതി വേണമല്ലോ, ജീവിച്ചിരിക്കുന്നവരല്ലേ അതുനൽകേണ്ടത്'; സസ്പെൻസ് നിറയ്ക്കുന്ന ട്രെയിലർ; ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ; 'വലതുവശത്തെ കള്ളൻ' ട്രെയിലർ പുറത്ത്

കൊച്ചി: ജീത്തു ജോസഫ് ഒരുക്കുന്ന പുതിയ ക്രൈം ഡ്രാമ ചിത്രം 'വലതുവശത്തെ കള്ള'ന്റെ ട്രെയിലർ പുറത്തിറങ്ങി. ജനുവരി 30-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും ജോജു ജോർജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ പ്രകടനങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന സൂചന ട്രെയിലർ നൽകുന്നു. 'മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം' എന്ന ടാഗ്‌ലൈനോടുകൂടിയാണ് ചിത്രം എത്തുന്നത്.
"ഒരു ഭ്രാന്തൻ എന്തെങ്കിലും പറഞ്ഞാൽ തെളിവാകോ?" എന്ന ചോദ്യമുയർത്തി പ്രേക്ഷകരിൽ സസ്പെൻസ് നിറയ്ക്കുന്ന ട്രെയിലർ, ചിത്രത്തിന്റെ ക്രൈം ഡ്രാമ സ്വഭാവത്തിന് ഊന്നൽ നൽകുന്നു. 'ദൃശ്യം', 'ദൃശ്യം 2', 'നേര്', 'മെമ്മറീസ്', 'കൂമൻ' തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമാണ് 'വലതുവശത്തെ കള്ളൻ'.
ഷാജി നടേശൻ ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് എന്നീ ബാനറുകളിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഡിനു തോമസ് ഈലൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് വിതരണം ചെയ്യുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ വിനായക് ആണ്.
പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനും വിഷ്ണു ശ്യാം സംഗീതവും വിനായക് ശശികുമാർ ഗാനരചനയും നിർവഹിച്ചിരിക്കുന്നു. കോ-പ്രൊഡ്യൂസർമാരായ ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അർഫാസ് അയൂബ്, കോസ്റ്റ്യൂം ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്, മേക്കപ്പ് ജയൻ പൂങ്കുളം, വി.എഫ്.എക്സ് ടോണി മാഗ് മിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ് സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ് ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് ടിങ്, പി.ആർ.ഒ ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കൊച്ചിയിലെ വിവിധ ഭാഗങ്ങളിലും വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.


