- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളത്തിലെ നടിമാർ പത്ത് സിനിമകളിൽ നേടുന്ന ശമ്പളം ഹണി റോസ് ഒരു വർഷത്തിൽ ഉണ്ടാക്കും'; നിർബന്ധപ്രകാരമാണ് അവൾ സിനിമയിലെത്തിയത്; തുറന്ന് പറഞ്ഞ് വിനയൻ
കൊച്ചി: മലയാളത്തിന്റെ പ്രിയ താരമായ ഹണി റോസിനെ കുറിച്ചുള്ള സംവിധായകനും എഴുത്തുകാരനുമായ വിനയൻ്റെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഹണി റോസ്, മലയാളത്തിലെ മുൻനിര നടിമാരേക്കാൾ കൂടുതൽ പ്രതിഫലം നേടുന്നതായും, സിനിമകളിലൂടെ ലഭിക്കുന്നതിനേക്കാൾ വലിയ തുക ഉദ്ഘാടന ചടങ്ങുകളിലൂടെ സമ്പാദിക്കുന്നതായും വിനയൻ അവകാശപ്പെട്ടു. തൻ്റെ പുതിയ ചിത്രമായ 'റേച്ചലി'ൻ്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'റേച്ചൽ' എന്ന ചിത്രം പ്രതീക്ഷകളെ മറികടന്നെന്നും, ഹണി റോസ് തൻ്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചെന്നും വിനയൻ പറഞ്ഞു. കഷ്ടപ്പെട്ട് നിർമ്മിക്കുന്ന ഇത്തരം സിനിമകൾ ഭാവിയിൽ വലിയ വിപ്ലവങ്ങൾക്ക് കളമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2002-2003 കാലഘട്ടത്തിൽ പൃഥ്വിരാജ് നായകനായ 'മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും' സിനിമയുടെ ചിത്രീകരണ വേളയിലാണ് താൻ ഹണി റോസിനെ ആദ്യമായി കാണുന്നതെന്ന് വിനയൻ ഓർത്തെടുത്തു. അച്ഛൻ്റെ നിർബന്ധപ്രകാരമാണ് അവൾ സിനിമയിലെത്തിയതെന്നും, 'ബോയ് ഫ്രണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമാ രംഗത്തേക്ക് കടന്നുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാർ പത്ത് സിനിമകൾ ചെയ്താൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം ഹണി റോസ് ഒരു വർഷം ഉദ്ഘാടന ചടങ്ങുകളിലൂടെ സമ്പാദിക്കുന്നുണ്ടെന്ന് തനിക്ക് യാതൊരു സംശയവുമില്ലെന്ന് വിനയൻ വ്യക്തമാക്കി. ചെറിയ ബഡ്ജറ്റിൽ ഒരുക്കുന്ന സിനിമകൾ വലിയ വിജയമാകുമ്പോഴാണ് കൂടുതൽ സന്തോഷം ലഭിക്കുന്നതെന്നും, തൻ്റെ ആദ്യകാല കോമഡി ചിത്രങ്ങളെക്കാളും, 'ആകാശഗംഗ' എന്ന ഹൊറർ ചിത്രത്തെക്കാളും തന്നെ ആകർഷിച്ചത് 'വാസന്തിയും ലക്ഷ്മിയും' എന്ന ചിത്രമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
35 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ആ ചിത്രം അന്നത്തെ കാലത്ത് മൂന്നര കോടി രൂപ കളക്ഷൻ നേടിയത് വലിയ നേട്ടമായിരുന്നെന്നും, അതുപോലെ 'റേച്ചൽ'ഉം വലിയ വിജയമാകട്ടെ എന്നും വിനയൻ ആശംസിച്ചു. 'റേച്ചലി'ൽ ഇറച്ചിവെട്ടുകാരിയായെത്തുന്ന ഹണി റോസിൻ്റെ ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.




