- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർ ഭരണം കിട്ടില്ലെന്ന് കരുതി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു; മൊബൈൽ ആപ്പ് വഴി നിരീക്ഷിച്ചത് അറിഞ്ഞില്ല; ആറന്മുള മണ്ഡലത്തിലെ 267 സജീവ സിപിഎം അംഗങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതായി അവലോകന റിപ്പോർട്ട്
പത്തനംതിട്ട: ആറന്മുള മണ്ഡലത്തിലെ 267 സജീവ പാർട്ടി അംഗങ്ങൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതായി സിപിഎമ്മിന്റെ ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. ഓഗസ്റ്റ് ആദ്യമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബ്രാഞ്ച് സമ്മേളനങ്ങൾ പലയിടത്തും ആരംഭിക്കാനിരിക്കേ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ടിനെച്ചൊല്ലിയുള്ള ചർച്ചകൾ താഴേത്തട്ടിൽ പുരോഗമിക്കുകയാണ്.
തുടർഭരണം ഉണ്ടാവില്ലെന്ന് കരുതിയാണ് പലരും പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നതെന്നും ഇത്തരക്കാരുടെ ആവശ്യങ്ങൾക്ക് കത്ത് നൽകരുതെന്നും പലയിടത്തും ബ്രാഞ്ച് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരവിപേരൂർ, കോഴഞ്ചേരി, പന്തളം, പത്തനംതിട്ട ഏരിയ കമ്മിറ്റികളുടെ കീഴിലുള്ള 22 ലോക്കൽ കമ്മിറ്റികളിൽ 20 ഇടത്ത് പാർട്ടി പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മൊബൈൽ ആപ്പിന്റെ സഹായത്തോടെ സിപിഎം പ്രവർത്തന അവലോകനം നടത്തിയിരുന്നു. ഇതിന് പുറമേ പ്രാദേശികമായി ശേഖരിച്ച വിവരവും ക്രോഡീകരിച്ചാണ് ഇത്രയും പാർട്ടി അംഗങ്ങൾ പ്രവർത്തനത്തിൽ നിന്ന് വിട്ടു നിന്നതായി അവലോകന റിപ്പോർട്ട് വന്നിട്ടുള്ളത്.
കുമ്പഴ, കുളനട, ഇരവിപേരൂർ, വള്ളംകുളം, എന്നിവിടങ്ങളിലാണ് ഏറ്റവുംകൂടുതൽ കേഡർ വിട്ടു നിന്നത്. ഇരവിപേരൂർ 20, വള്ളംകുളം 24, കുമ്പനാട് 19, ഓതറ 16, പുല്ലാട് 25, ഇലവുംതിട്ട 16, മെഴുവേലി 3, കിടങ്ങന്നൂർ 6, മല്ലപ്പുഴശേരി 9, കോഴഞ്ചേരി 3, തോട്ടപ്പുഴശ്ശേരി 16, നാരങ്ങാനം 9, പ്രക്കാനം 5, ഓമല്ലൂർ 15, പത്തനംതിട്ട സൗത്ത് 3, പത്തനംതിട്ട നോർത്ത് 24, കുമ്പഴ 25, കുളനട 29 എന്നിങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്ന പാർട്ടി അംഗങ്ങളുടെ കണക്ക്.
കൂടാതെ ഇലന്തൂരിൽ രണ്ട് എൽസി അംഗങ്ങൾ വിട്ടു നിന്നതായും മല്ലപ്പുഴശ്ശേരിയിൽ എൽസി അംഗം സ്ലിപ്പ് വിതരണം ചെയ്തില്ലെന്നും ഇത് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ കെ അനന്തഗോപന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ദിവസം കണ്ടെടുത്തെന്നും റിപ്പോർട്ടിലുണ്ട്. പ്രവർത്തകർ സജീവമല്ലെന്ന് തിരഞ്ഞെടുപ്പ് സമയത്ത് വീണ ജോർജ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു.
ഒടുവിൽ ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ നേരിട്ടെത്തി ഏരിയാ നേതാക്കൾ അടക്കമുള്ളവരെ താക്കീത് ചെയ്തതിന് ശേഷമാണ് ചിലർ പ്രവർത്തനത്തിന് ഇറങ്ങിയത. ആറന്മുളയിൽ വീണ റെക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നാണ് പ്രവർത്തിക്കാത്ത നേതാക്കൾ കരുതിയിരുന്നത്. അവരെ വെട്ടിലാക്കിയാണ് ഇപ്പോൾ അവലോകന റിപ്പോർട്ട് വന്നത്.