- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെ; ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി; തന്നെ ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നത് സിപിഎമ്മിന് ഭയമുള്ളതിനാൽ; ഒരു മരത്തിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മാവ് മുറിക്കും; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു സിപിഎം തന്നെയാണെന്ന് ആവർത്തിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന് തന്നെ ഭയമായതുകൊണ്ടാണ് ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നതെന്നെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്ത് കോൺഗ്രസ്സിന്റെ നമ്പർ വൺ ശത്രു ബിജെപിയാണെന്നും കേരളത്തിൽ ബിജെപി അശക്തരായതുകൊണ്ട് സിപിഎമ്മാണ് പ്രധാന എതിരാളിയായതെന്നും സുധാകരൻ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയെന്ന നിലയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
കേരളം വിദ്യാസമ്പന്നരുടെ നാടായതിനാൽ തന്നെ ഇവിടെ ബിജെപി വളരില്ല. ആർഎസ്എസ് വോട്ട് വാങ്ങി മത്സരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്നും സുധാകരൻ പറഞ്ഞു. ഒരു മരത്തിന് മുകളിൽ മാവും കവുങ്ങും ചാഞ്ഞാൽ ആദ്യം മുറിക്കുക മാവ് ആണ്, അതിന്റെ അർത്ഥം അവിടെ കവുങ്ങ് വളർത്തും എന്നല്ലായെന്നും സുധാകരൻ കൂട്ടിചേർത്തു.
നേമത്തെ കോൺഗ്രസിന്റെ ഇടപെടലും സുധാകരൻ പ്രത്യേകം പരാമർശിച്ചു. ഇവിടെ ബിജെപിയുടെ അവസാനത്തെ അക്കൗണ്ട് പോലും പൂട്ടിച്ചത് കോൺഗ്രസിന്റെ സംയോജിതമായ ഇടപെടലാണ്. എന്നാൽ ഞങ്ങളുടെ കാലത്ത് അക്കൗണ്ട് പൂട്ടിയെന്ന് അവകാശപ്പെട്ട് ക്രെഡിറ്റ് എടുക്കുന്നത് പിണറായി വിജയനാണ്. എന്ത് റോളാണ് സിപിഐഎമ്മിന് അവിടെയെന്ന് സുധാകരൻ ചോദിച്ചു.
സുധാകരന്റെ വാക്കുകൾ ഇങ്ങനെ: ദേശീയ തലത്തിൽ ആർഎസ്എസ്-ബിജെപിക്കെതിരെ പോരാട്ടം നടത്തുന്നത് കോൺഗ്രസാണ്. ആർഎസ്എസിന്റെ വോട്ട് വാങ്ങി മത്സരിച്ചയാളാണ് പിണറായി വിജയൻ എന്ന് മറക്കണ്ട. ന്യൂനപക്ഷ വിഭാഗങ്ങളിൽ ഞങ്ങൾക്കുള്ള സ്വാധീനത ഇല്ലാതാക്കാൻ രാഷ്ട്രീമായി വേട്ടയാടുകയെന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ആവശ്യമാണ്. ഞാൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നതും സിപിഐഎമ്മാണ്. എന്തിനാണ് തങ്ങളെ ഇങ്ങനെ ഭയക്കുന്നതെന്ന് സിപിഐഎം വ്യക്തമാക്കണം. ന്യൂനപക്ഷ സമുദായവുമായുള്ള ബന്ധത്തെ കള്ളപ്രചാരണം കൊണ്ടൊന്നും തകർക്കാൻ സിപിഐഎമ്മിന് കഴിയില്ല.
മതേതര മനോഭാവും കാഴ്ച്ചപ്പാടും കേരളത്തിലെ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം അംഗീകരിച്ചതാണ്. സ്വാധീനവും അതിന്റെ അടിസ്ഥനമാണ്. കേരളത്തിൽ മത്സരിക്കുന്നത് സിപിഐഎമ്മിനോടാണ്. ഇവിടെ ബിജെപി ശക്തമാവുന്ന ഒരു സംസ്ഥനവുമല്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഇത് വിദ്യാസമ്പന്നരുടെ നാടാണ്. സാക്ഷരതയുള്ളവരുടെ നാടാണ്. വർഗീയ ഫാസിസത്തിന്റെ വിഭത്തിനെ കുറിച്ച് ഇവിടുത്തെ ആളുകൾ ബോധവാന്മാരാണ്. അതിനാലാണ് മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി വളരുമ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ വളരാത്തതും അതിനാലാണ്.
ഇവിടെ ബിജെപിയുടെ അവസാനത്തെ അക്കൗണ്ട് പോലും പൂട്ടിച്ചത് കോൺഗ്രസിന്റെ സംയോജിതമായ ഇടപെടലാണ്. എന്നാൽ ഞങ്ങളുടെ കാലത്ത് അക്കൗണ്ട് പൂട്ടിയെന്ന് അവകാശപ്പെട്ട് ക്രെഡിറ്റ് എടുക്കുന്നതും പിണറായി വിജയനാണ്. എന്ത് റോളാണ് സിപിഐഎമ്മിന് അവിടെ. എതിർക്കേണ്ടിടത്ത് എതിർക്കാൻ നിർത്തേണ്ടിടത്ത് നിർത്താൻ കേരളത്തിൽ നമുക്ക് സാധിക്കുന്ന ശക്തരല്ലാത്ത രാഷ്ട്രീയ പ്രസ്താനമാണ് ബിജെപി. ഇവിടെ ഫാസിസത്തിലൂടെ ജനാധിപത്യ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന സിപി ഐഎം നമ്മുടെ ശത്രുവാണ്. ഒരു മരത്തിന് മുകളിൽ ഒരു മാവ് ചായുന്നതും കവുങ്ങ് ചായുകയും ചെയ്യുമ്പോൾ ആദ്യം മുറിക്കുക മാവാണ്. എന്നിട്ടേ കവുങ്ങ് മുറിക്കൂ, അതുകൊണ്ട് കവുങ്ങ് അവിടെ വളർത്തും എന്നല്ല. അതിനേയും മുറിച്ച് മാറ്റും.